ഉത്തരവ് നടപ്പാക്കിയില്ല; പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി; ദിവ്യ എസ്. അയ്യര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കോടതി ഉത്തരവ് പാലിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. അനധികൃതമായി നികത്തിയ പാടം പൂര്‍വസ്ഥിതിയില്‍ ആക്കാത്തത് സംബന്ധിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഡോ. ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള നടപടി.

വയല്‍ നികത്തിയ സംഭവത്തില്‍ പുല്ലാട് സ്വദേശി വര്‍ഗീസ് സി മാത്യു അയല്‍വാസിയായ മാത്യുവിനെ എതിര്‍കക്ഷിയാക്കി ജൂണ്‍ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനധികൃതമായി വയല്‍ നികത്തിയത് കാരണം തന്റെ പുരയിടത്തില്‍ വെള്ളം കയറുന്നുവെന്നായിരുന്നു പരാതി. വെള്ളം കെട്ടി നില്‍ക്കുന്നത് കൃഷിനാശത്തിന് കാരണമായി തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്നെ സ്ഥലം പൂര്‍വ സ്ഥിതിയില്‍ ആക്കാനുള്ള നടപടികള്‍ ഉണ്ടാകണം എന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

കേസില്‍ വാദംകേട്ട ഹൈക്കോടതി ആറ് ആഴ്ചക്കുള്ളില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജൂലൈ 26ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടി ഉത്തരവില്‍ ജില്ലാ ഭരണകൂടവും കളക്ടറും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ്വര്‍ഗീസ് കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഉത്തരവ് നടപ്പിലാക്കാത്ത കളക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടിരിക്കുന്നത്. ജനുവരി 31ന് മുമ്പ് കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ