പൊലീസിന്റെ ട്രോൾ വീഡിയോക്ക് എതിരെ ഹർജി; ഹൈക്കോടതി വാദം കേൾക്കും

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ട്രോൾ വീഡിയോയ്‌ക്കെതിരെ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി പരിഗണനക്കെടുത്തു. വർഗീയ കലാപത്തിന് പ്രേരണ നൽകിക്കൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നാരോപിച്ച് ദിവസ വേതന തൊഴിലാളിയായ ശ്രീജിത്ത് രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോക്ക് ഒപ്പം “വര വര പൂച്ചാണ്ടി റെയിൽ വണ്ടിയിലെ” എന്ന് തുടങ്ങുന്ന ഒരു തമിഴ് ഗാനവും ചേർത്ത് പൊലീസ് ഫെയസ്ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് സമരം ചെയ്യുന്നവർക്ക് എതിരെയായിരുന്നു വർഗ്ഗീയ വിദ്വേഷം പരത്തിയുള്ള സംഘപരിവാർ പ്രവർത്തകനായ ശ്രീജിത്ത് രവീന്ദ്രന്‍റെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോ. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. “ഡൽഹിയിൽ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്കായി കാത്തിരിക്കുന്നു”. “അമിത് ഷാ നിരാശപ്പെടുത്തരുത്” എന്നായിരുന്നു ഇയാളുടെ ഒരു പോസ്റ്റ്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. അതേസമയം ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

പൊലീസിന്റെ നടപടി സ്വകാര്യതയ്ക്കുള്ള തന്റെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും 2011 ലെ കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചുകൊണ്ട് പരാതിക്കാരൻ വാദിച്ചു. തന്റെ ജാതിയും പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ ചായ്‌വ് കാരണം തന്നെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വമുള്ള പ്രവർത്തി ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് പരാതിക്കാരൻ വാദിച്ചു. പൊലീസിൽ നിന്ന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

ഹർജിയുമായി ബന്ധപ്പെട്ട് നേരത്തെ ജസ്റ്റിസ് പി.വി ആശ പൊലീസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ബുധനാഴ്ച, കേസ് പരിഗണനയ്ക്കായി വന്നപ്പോൾ, ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചിരുന്നു.

അറസ്റ്റിലായ സമയത്ത് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വീഡിയോ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും, താൻ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയും പരിഹസിക്കുകയും ചെയ്തതായും ശ്രീജിത്ത് വാദിക്കുന്നു. “ഒരു നിയമ നിർവഹണ ഏജൻസി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ സമൂഹത്തിൽ നടക്കുന്ന പ്രത്യയശാസ്ത്ര സംവാദത്തിലോ പങ്കെടുക്കരുത്. പൊലീസ് സംവിധാനം നിഷ്പക്ഷമായിരിക്കുക മാത്രമല്ല, നിഷ്പക്ഷത പുലർത്തുകയും വേണം. ക്രമസമാധാന സംവിധാനത്തിൽ പൊതുജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന ഒരു പ്രവർത്തനത്തിലും പൊലീസ് ഏർപ്പെടരുത്. സോഷ്യൽ മീഡിയയിൽ കൂടുതൽ “കാഴ്ചകൾ”, “ലൈക്കുകൾ”, “ഷെയറുകൾ” എന്നിവയ്ക്കുള്ള മൽസരത്തിൽ കേരള പൊലീസിന് വസ്തുനിഷ്ഠത നഷ്ടപ്പെടുകയും, നിയമലംഘകരാകുകയും ചെയ്യരുത്,” റിട്ട് ഹർജിയിൽ പറയുന്നു. അഭിഭാഷകനായ അർജുൻ വേണുഗോപാൽ വഴിയാണ് ശ്രീജിത്ത് റിട്ട് ഹർജി സമർപ്പിച്ചത്. ഹർജി രണ്ട് മാസത്തിന് ശേഷം ആണ് പരിഗണിക്കുക.

Latest Stories

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; സീത ക്രൂരമായ മർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് നിരീക്ഷണത്തിൽ

ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അപലപനീയം; യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍

WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ

'അഹമ്മദാബാദ് വിമാനാപകടത്തിലെ ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്യുന്നു'; എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി; ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ട് 3 മാസത്തിനുള്ളില്‍

IND VS ENG: രാഹുൽ വേണ്ട, ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിൽ ആ താരം ഇറങ്ങണം, അവൻ കളിച്ചാൽ ഇം​ഗ്ലണ്ട് വിയർക്കും, നിർദേശിച്ച് മുൻ ക്രിക്കറ്റർ

'ഫേസ്ബുക്കിൽ പവി ആനന്ദാശ്രമം, നേരിട്ടുള്ള പോസ്‌റ്റുകളേക്കാൾ ഇഷ്ടം പോസ്‌റ്റുകൾക്ക് കമൻ്റിടുന്നത്! രണ്ട് സസ്പെൻഷനും അറസ്‌റ്റും രണ്ടു വട്ടം താക്കീതും'; എ പവിത്രൻ പണ്ടേ പ്രശ്നക്കാരൻ