സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരള കാര്‍ഷിക സര്‍വകലാശാല; ഭൂമി പണയപ്പെടുത്തി കടമെടുക്കാന്‍ ഭരണസമിതി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഭൂമി പണയപ്പെടുത്തി കടമെടുക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയതോടെ സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതേ തുടര്‍ന്ന് 40 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന വിഹിതം മൂന്ന് വര്‍ഷമായി ഉയര്‍ത്താതിരിക്കുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

സര്‍വകലാശാലയുടെ ഭൂമി കേരള ബാങ്കിലോ ദേശസാല്‍കൃത ബാങ്കുകളിലോ പണയപ്പെടുത്തി കടമെടുക്കാനാണ് സര്‍വകലാശാല ആലോചിക്കുന്നത്. മൂന്ന് വര്‍ഷമായി 408 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്. സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്ന വിഹിതം എല്ലാ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നതാണ് രീതി. എന്നാല്‍ മൂന്ന് വര്‍ഷമായി തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സര്‍വകലാശാലയ്ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ഭൂമി പണയപ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍ കടമെടുക്കുന്ന തുക സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പൂര്‍ണ്ണമായും പരിഹാരമല്ല. ശമ്പളത്തിനായി മാസം വേണ്ടത് 33 േകാടി രൂപയാണ്. എന്നാല്‍ സര്‍വകലാശാലയുടെ മാസമുള്ള വരുമാനം 1.68 കോടി രൂപയും.

സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ പുതിയ കോഴ്‌സുകളില്‍ ചേരുന്ന എന്‍ആര്‍ഐ, ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളില്‍നിന്ന് വലിയ തോതില്‍ റീഫണ്ടബിള്‍ കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ