സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരള കാര്‍ഷിക സര്‍വകലാശാല; ഭൂമി പണയപ്പെടുത്തി കടമെടുക്കാന്‍ ഭരണസമിതി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഭൂമി പണയപ്പെടുത്തി കടമെടുക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയതോടെ സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതേ തുടര്‍ന്ന് 40 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന വിഹിതം മൂന്ന് വര്‍ഷമായി ഉയര്‍ത്താതിരിക്കുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

സര്‍വകലാശാലയുടെ ഭൂമി കേരള ബാങ്കിലോ ദേശസാല്‍കൃത ബാങ്കുകളിലോ പണയപ്പെടുത്തി കടമെടുക്കാനാണ് സര്‍വകലാശാല ആലോചിക്കുന്നത്. മൂന്ന് വര്‍ഷമായി 408 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്. സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്ന വിഹിതം എല്ലാ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നതാണ് രീതി. എന്നാല്‍ മൂന്ന് വര്‍ഷമായി തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സര്‍വകലാശാലയ്ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ഭൂമി പണയപ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍ കടമെടുക്കുന്ന തുക സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പൂര്‍ണ്ണമായും പരിഹാരമല്ല. ശമ്പളത്തിനായി മാസം വേണ്ടത് 33 േകാടി രൂപയാണ്. എന്നാല്‍ സര്‍വകലാശാലയുടെ മാസമുള്ള വരുമാനം 1.68 കോടി രൂപയും.

സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ പുതിയ കോഴ്‌സുകളില്‍ ചേരുന്ന എന്‍ആര്‍ഐ, ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളില്‍നിന്ന് വലിയ തോതില്‍ റീഫണ്ടബിള്‍ കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ