സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരള കാര്‍ഷിക സര്‍വകലാശാല; ഭൂമി പണയപ്പെടുത്തി കടമെടുക്കാന്‍ ഭരണസമിതി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഭൂമി പണയപ്പെടുത്തി കടമെടുക്കുന്നു. സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്തിയതോടെ സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതേ തുടര്‍ന്ന് 40 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന വിഹിതം മൂന്ന് വര്‍ഷമായി ഉയര്‍ത്താതിരിക്കുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

സര്‍വകലാശാലയുടെ ഭൂമി കേരള ബാങ്കിലോ ദേശസാല്‍കൃത ബാങ്കുകളിലോ പണയപ്പെടുത്തി കടമെടുക്കാനാണ് സര്‍വകലാശാല ആലോചിക്കുന്നത്. മൂന്ന് വര്‍ഷമായി 408 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത്. സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്ന വിഹിതം എല്ലാ വര്‍ഷവും 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നതാണ് രീതി. എന്നാല്‍ മൂന്ന് വര്‍ഷമായി തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സര്‍വകലാശാലയ്ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ഭൂമി പണയപ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍ കടമെടുക്കുന്ന തുക സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പൂര്‍ണ്ണമായും പരിഹാരമല്ല. ശമ്പളത്തിനായി മാസം വേണ്ടത് 33 േകാടി രൂപയാണ്. എന്നാല്‍ സര്‍വകലാശാലയുടെ മാസമുള്ള വരുമാനം 1.68 കോടി രൂപയും.

സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ പുതിയ കോഴ്‌സുകളില്‍ ചേരുന്ന എന്‍ആര്‍ഐ, ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളില്‍നിന്ന് വലിയ തോതില്‍ റീഫണ്ടബിള്‍ കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍