നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനായി പാലക്കാട് ഫ്ലക്സ് ഉയർന്നു. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ്. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാനെ യുഡിഎഫിനെ സഹായിച്ചു.
തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും. യുഡിഎഫ് കുടുംബത്തിന് പുറന്നുള്ളവരും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചു. അതാണ് സിപിഎം കോട്ടയിൽ വിള്ളൽ വീണത്. ഉത്തമരായ കമ്യൂണിസ്‌റ്റുകാരെ കാണുമ്പോൾ ചിരിക്കാൻ പറഞ്ഞു. നമ്മളാണ് നഹ്റുവിൻ ഇടതുപക്ഷമെന്ന് പറഞ്ഞു. അത് ജനങ്ങൾ ഏറ്റെടത്തു. പുതിയ യുഗമാണ്.
ഒരു ഹർത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയത്. കോൺഗ്രസിന് ചരിത്രത്തിൽ ഏറ്റവും കുടുതൽ നേടിയ വിജയം മുഖ്യമന്ത്രിയുടെ കാര്യത്തിലാണ് കണക്ക് തെറ്റിയത്. 100ൽ കൂടുതൽ എന്നു പറഞ്ഞപോൾ പലരും പറഞ്ഞു. എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്‌മയമുണ്ടായി. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നുവച്ചു. അവർ വന്നില്ല. ടീം യുഡിഎഫ് ആണ്. ബിജെപി-സിപിഎം ഡിൽ അണികൾ പൊളിച്ചു. എല്ലാം എൽഡിഎഫ് സിറ്റിംഗ് സീറ്റാണെന്നും വിഡി സതീശൻ പറഞ്ഞു.