ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ജമാ അത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍. ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അമുസ്ലീങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതുകൊണ്ട് ഇന്ത്യന്‍ മുസ്ലീങ്ങളുടെ ഇസ്ലാം അപൂര്‍ണ്ണമെന്ന് വാദിച്ചവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മുസ്ലീങ്ങളുടെ ഇസ്ലാം അപൂര്‍ണ്ണമെന്നായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ വാദം. അമുസ്ലീങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. അതുകൊണ്ട് ഇന്ത്യന്‍ മുസ്ലീങ്ങളുടെ ഇസ്ലാം അപൂര്‍ണ്ണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി അവരുടെ നിലപാടില്‍ നിന്ന് പിന്‍മാറി.

തുടര്‍ന്ന് അവര്‍ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരംഭിച്ചു. അവരുടെ ചിന്തകള്‍ മാറി വരുന്നതിനാല്‍ അവരെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. നിലനില്‍പ്പിന്റെ പ്രശ്‌നം വന്നപ്പോള്‍ അവര്‍ അതിന് നിര്‍ബന്ധിതമായതാണെങ്കില്‍ അത് പോസിറ്റീവ് ആകില്ലെന്നും കാന്തപുരം വ്യക്തമാക്കി.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം