കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടുചാക്ക് ചെരുപ്പ് ; സിംകാര്‍ഡും ലഹരിവസ്തുക്കളും കൊണ്ടുവരാന്‍ ഉപയോഗിച്ചതെന്ന് സംശയം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അഞ്ച് അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടുചാക്ക് ചെരുപ്പ്. ജയിലിനുള്ളിലെക്ക് ലഹരിവസ്തുക്കളും സിംകാര്‍ഡും കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്രയും ചെരുപ്പുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ സംശയം. കണ്ടെടുത്ത ചെരുപ്പുകളില്‍ ഭുരിഭാഗത്തിന്റെയും ഉള്‍വശം പ്രത്യേക രീതിയില്‍ കീറിയിട്ടുണ്ട്. ചിലതിന്റെ സോളുകള്‍ മുഴുവനായും പറിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ ജയിലധികൃതര്‍ ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയാണ്.

ബുധനാഴ്ചയാണ് തടവുകാരെ ഇറക്കി ജയിലിനുള്ളിലെ കിണര്‍ വൃത്തിയാക്കിയത്. ഇതിനു മുമ്പും ജയിലിനുള്ളിലേക്ക് നിരോധിതസാധനങ്ങള്‍ കുറുക്കുവഴികളിലൂടെ കൊണ്ടുവരുന്നതായി ആരോപണം ഉണ്ടായിരുന്നു.

കോടതിയിലേക്ക് കുറ്റവാളികള്‍ കൊണ്ടുവരുന്ന അവസരങ്ങളിലാണ് ചെരുപ്പുകള്‍ കൊണ്ടുവരുന്നത്. ചെരുപ്പിനുള്ളിലെ സാധനങ്ങള്‍ എടുത്തുമാറ്റി കിണറ്റിലിടുകയാണ് ചെയ്തിരുന്നത്. വര്‍ഷങ്ങളായി ഇത് തുടരുന്നതിനാലാണ് ഇത്രയും ചെരുപ്പുകള്‍ ലഭിക്കാന്‍ കാരണമെന്നാണ് ജയിലധികൃതരുടെ നിഗമനം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍