എന്നെ സ്ഥാനാര്‍ത്ഥിയാക്കരുതേ, പരിഗണിക്കരുതേ എന്ന് കെഞ്ചിപ്പറഞ്ഞു; തിരഞ്ഞെടുപ്പ് മത്സരത്തില്‍ കണ്ണന്താനത്തിന്റെ പ്രതികരണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലടക്കമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പട്ടിക പുറത്തു വന്നപ്പോള്‍ അതുവരെ പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത്. ഇടതു സ്ഥാനാര്‍ത്ഥിയായി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനുമാണ് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ നേരത്തെ തന്നെ കണ്ണന്താനത്തിന്റെ പേര് ബിജെപി പരിഗണിച്ചിരുന്നെങ്കിലും പത്തനംതിട്ടയ്ക്കായി അദ്ദേഹം പിടിവാശി പിടിച്ചിരുന്നു.

പത്തനംതിട്ടയില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്നു വരെയായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. എന്നാല്‍, പട്ടിക പുറത്തിറക്കിയപ്പോള്‍ കണ്ണന്താനം തന്നെ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി! എന്നാല്‍, എന്നെ സ്ഥാനാര്‍ത്ഥിയാക്കരുതേ എന്നും, എന്നെ പരിഗണിക്കരുതേ എന്നും താന്‍ കെഞ്ചിപ്പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

തന്റെ പേര് പരിഗണിക്കുമ്പോള്‍ തന്നെ താന്‍ അവരോട് കെഞ്ചിപ്പറഞ്ഞു. തന്നെ പരിഗണിക്കരുത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കരുത്. എന്നാല്‍, ഞാന്‍ മത്സരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനാലാണ് എറണാകുളത്ത് നില്‍ക്കാന്‍ സമ്മതിച്ചത്. പത്തനംതിട്ട ലഭിക്കാത്തതില്‍ നിരാശയില്ലെന്നും വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം