അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനം; ഇരട്ടസിമ്മുള്ള ഫോണുള്ളതുകൊണ്ട് കുറ്റവാളികളാകുന്നതെങ്ങനെയെന്ന് കാനം രാജേന്ദേന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍ ഇരട്ട സിമ്മുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതാണ് യുവാക്കള്‍ക്കെതിരായ തെളിവായി പോലീസ് എഴുതിച്ചേര്‍ത്തിട്ടുള്ളതെന്നും കാനം പറഞ്ഞു.  മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍

“മാവോയിസ്റ്റ് രൂപേഷ് അഞ്ച് വര്‍ഷമായി ജയിലിലാണ്. അദ്ദേഹത്തിനെതിരേ ആറ് കേസുകളില്‍ യു.എ.പി.എ. ചുമത്തേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഈ കേസുകളില്‍ വീണ്ടും പോലീസ് അന്വേഷണത്തിന് ഒരുങ്ങുകയാണ്”. കോടതി വിട്ടാലും പോലീസ് വിടില്ലെന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്ന് കാനം ആരോപിച്ചു. മാവോയിസം ഒരു ക്രമസമാധാന പ്രശ്‌നമല്ല, രാഷ്ട്രീയ പ്രശ്‌നമെന്ന നിലയ്ക്കാണ് സമീപിക്കേണ്ടത്. നീതിയല്ല, ഭരണകൂടമാണ് ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് കാടുകയറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഡി.ജി.പിക്ക് കൊടുക്കുന്നതിനുപകരം എഫ്.ഐ.ആര്‍. എന്തുകൊണ്ട് ആഭ്യന്തര മന്ത്രിയെക്കാണിച്ചില്ലെന്ന് സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തോട്, പോലീസ് നടപടികള്‍ എല്‍.ഡി.എഫിനുള്ളില്‍ ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് കാനം പ്രതികരിച്ചു.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു