ഡി രാജയ്‌ക്കെതിരായ വിമര്‍ശനം ന്യായീകരിച്ച് കാനം രാജേന്ദ്രന്‍; എസ്.എ ഡാങ്കെയെ വരെ വിമര്‍ശിച്ച പാര്‍ട്ടിയെന്നും ഓര്‍മ്മപ്പെടുത്തല്‍

ഡി രാജയ്‌ക്കെതിരെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടായ വിമര്‍ശനത്തെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനം ദുര്‍ബലപ്പെടുത്താനാണ് ഡി രാജ ശ്രമിച്ചതെന്ന് കാനം കൂട്ടിച്ചേര്‍ത്തു. എതിര്‍പ്പ് ഡി രാജയെ നേരിട്ടറിയിക്കുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ സമിതി അംഗങ്ങള്‍ സംസ്ഥാനത്തിനകത്തെ കാര്യങ്ങള്‍ പറയുമ്പോള്‍ അതത് സംസ്ഥാന നേതൃത്വങ്ങളോട് ആലോചിക്കണം എന്ന മുന്‍കാല തീരുമാനം ലംഘിക്കപ്പെട്ടതിനാണ് ദേശീയ സെക്രട്ടറിക്കെതിരെ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എസ് എ ഡാങ്കെയെ വരെ മിര്‍ശിച്ച പാര്‍ട്ടിയാണ് ഇതെന്ന ഓര്‍മ്മപ്പെടുത്തലും കാനം നടത്തി.

സംസ്ഥാന പൊലീസിനെ ന്യായീകരിച്ചു കാനം രംഗത്തെത്തി. ദേശീയ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സംസ്ഥാന പൊലീസിനെ ന്യായീകരിച്ചത്. യുപി പൊലീസിനെ താരതമ്യംചെയ്തായിരുന്നു കാനത്തിന്റെ ന്യായീകരണം.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ