നിയമസഭയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; കേന്ദ്രം നല്‍കിയത് പ്രാഥമികപരിശോധനയ്ക്കുള്ള അനുമതി മാത്രം; തെളിവുകളുമായി കേന്ദ്രമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമാണെന്ന് അദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് അദേഹം തെളിവടക്കം പുറത്തുവിട്ട് കൊണ്ട് പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം ഉള്ള ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പിണറായി വിജയന്‍ ബോധപൂര്‍വ്വം നിയമസഭയില്‍ കള്ളം പറയുന്നുവെന്നും അദേഹം ആരോപിച്ചു. പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ച്, ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടുള്ള കത്തിന്റെ മറുപടി ഇതുവരെ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദേഹം ചോദിച്ചു.

നിയമസഭയെ, ജനതയെതെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാര്‍കിസിസ്റ്റ് പാര്‍ട്ടിയും മുഖ്യന്ത്രിയും കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് തെറ്റിദ്ധാരണയും പരത്തി വോട്ട് നേടുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യം.പ്രതിപക്ഷത്തിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ തരത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനുള്ള നോട്ടീസ് നല്‍കാന്‍ തന്റേടം കാണിക്കണം.സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ പച്ചക്കള്ളം പരത്തുന്ന രാഷ്ട്രീയത്തിന് ജനം തന്നെ മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ പുറത്തുവിട്ട കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിക്ഷേപത്തിന് മുമ്പുള്ള (പ്രീ-ഇന്‍വെസ്റ്റ്മെന്റ്) നടപടികള്‍ക്ക് മാത്രമാണ് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് 2019 ഡിസംബര്‍ 12-നു തന്നെ അറിയിച്ചിട്ടുണ്ട്. കെ.ആര്‍.ഡി.എസ്.എല്‍. അനുമതിക്കായി റെയില്‍വേ മന്ത്രാലയത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സാങ്കേതിക സാധ്യത സംബന്ധിച്ച് വേണ്ടത്ര വിവരങ്ങള്‍ ഡി.പി.ആറില്‍ ഇല്ല. അതിനാല്‍ അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി-സ്വകാര്യഭൂമി എന്നിവയുടെ വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍പ്പാതയ്ക്ക് മുകളിലെ ക്രോസിങ്ങുകളുടെ വിവരങ്ങള്‍ തുടങ്ങിയവ സ്ഥലം സന്ദര്‍ശിച്ച് വിശദപരിശോധനനടത്തി ഡി.പി.ആറില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ