കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; മാരകമായ കഞ്ചാവും മയക്കുമരുന്നും സംസ്ഥാനത്ത് വ്യാപകമാണെന്ന് കെ മുരളീധരന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മാതാപിതാക്കള്‍ മക്കളുടെ കൈ കൊണ്ടും മക്കള്‍ മാതാപിതാക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ മേഖലയിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രസ്താവന. അത്രയേറെ കഞ്ചാവും ലഹരിയും കേരളത്തില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം എന്ന് ചോദിച്ച മുരളീധരന്‍ കാരണം മയക്കുമരുന്നാണെന്നും അഭിപ്രായപ്പെട്ടു.

മദ്യത്തേക്കാള്‍ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് കുട്ടികള്‍ കൊല്ലണമെന്ന വാശിയിലാണ് ചെയ്യുന്നത്. താമരശേരിയില്‍ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകര്‍ന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവ്. അയാളാണ് ആയുധം കൊടുത്തയച്ചത്. അയാള്‍ ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണിപ്പോള്‍.

ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ എന്നും മുരളീധരന്‍ ചോദിച്ചു. നാട്ടുകാര്‍ക്ക് ജോലി കഞ്ചാവ് പിടിക്കലാണോ? അതിന് ഇവിടെ എക്‌സൈസ് ഇല്ലേ. എന്നിട്ട് ജനങ്ങളോട് പ്രതിജ്ഞയെടുക്കാന്‍ പറയുക. ഈ പ്രതിജ്ഞ എടുത്തിട്ട് വല്ല കാര്യമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം