കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; മാരകമായ കഞ്ചാവും മയക്കുമരുന്നും സംസ്ഥാനത്ത് വ്യാപകമാണെന്ന് കെ മുരളീധരന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മാതാപിതാക്കള്‍ മക്കളുടെ കൈ കൊണ്ടും മക്കള്‍ മാതാപിതാക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ മേഖലയിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രസ്താവന. അത്രയേറെ കഞ്ചാവും ലഹരിയും കേരളത്തില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം എന്ന് ചോദിച്ച മുരളീധരന്‍ കാരണം മയക്കുമരുന്നാണെന്നും അഭിപ്രായപ്പെട്ടു.

മദ്യത്തേക്കാള്‍ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് കുട്ടികള്‍ കൊല്ലണമെന്ന വാശിയിലാണ് ചെയ്യുന്നത്. താമരശേരിയില്‍ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകര്‍ന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവ്. അയാളാണ് ആയുധം കൊടുത്തയച്ചത്. അയാള്‍ ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണിപ്പോള്‍.

ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ എന്നും മുരളീധരന്‍ ചോദിച്ചു. നാട്ടുകാര്‍ക്ക് ജോലി കഞ്ചാവ് പിടിക്കലാണോ? അതിന് ഇവിടെ എക്‌സൈസ് ഇല്ലേ. എന്നിട്ട് ജനങ്ങളോട് പ്രതിജ്ഞയെടുക്കാന്‍ പറയുക. ഈ പ്രതിജ്ഞ എടുത്തിട്ട് വല്ല കാര്യമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്