തുറന്ന ജീപ്പില്‍ പാഞ്ഞ് അപകടമുണ്ടാക്കി; കലിപ്പ് കാണിച്ചത് ഇടപെട്ട നാട്ടുകാരോട്; പ്രദേശവാസികള്‍ വാഹനം കനാലില്‍ തള്ളിയിട്ടു

കോതമംഗലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ തുറന്ന ജീപ്പ് നാട്ടുകാര്‍ കനാലില്‍ തള്ളിയിട്ടു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം നടന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ കറങ്ങി നടന്ന വാഹനം തട്ടിയാണ് സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് അപകടം സംഭവിച്ചത്. ഇന്ദിരാഗാന്ധി കോളേജ് ദിനാഘോഷത്തോടനുബന്ധിച്ച് എട്ട് വിദ്യാര്‍ത്ഥികളാണ് പകല്‍ സമയം മുഴുവന്‍ കോളേജിന് സമീപത്തും കനാല്‍ബണ്ട് റോഡുകളിലും തുറന്ന ജീപ്പില്‍ കറങ്ങിയത്.

പലതവണ അതിവേഗത്തില്‍ കറങ്ങിയ ജീപ്പ് നാട്ടുകാരില്‍ എതിര്‍പ്പുളവാക്കിയിരുന്നു. വൈകുന്നേരം ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ പ്രകോപിതരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം തുടരുന്ന സമയത്ത് കുറച്ച് പേര്‍ ചേര്‍ന്ന് ജീപ്പ് തള്ളി കനാലിലിട്ടു.

അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് ജീപ്പ് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. അപകടം സൃഷ്ടിച്ചവരെ പിടികൂടിയ ശേഷം ജീപ്പ് കരയ്‌ക്കെടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

ഇതേ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും പൊലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് രാത്രിയോടെ ജീപ്പ് കരയ്‌ക്കെത്തിച്ചു. അറസ്റ്റിലായവരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. ജീപ്പിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക