കേരളത്തിലെ രണ്ടു കോര്‍പറേഷനുകളിലും ആറു നഗരസഭകളിലും മുന്നില്‍; ദക്ഷിണേന്ത്യയില്‍ ശക്തി നേടി ബിജെപി അഖിലേന്ത്യാ പാര്‍ട്ടിയായി മാറിയെന്ന് ജെപി നദ്ദ

ആന്ധ്രപ്രദേശിലും എന്‍ഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യന്‍ പാര്‍ട്ടിയെന്ന ബോധപൂര്‍വ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയില്‍ സീറ്റ് ഇരട്ടിയാക്കി.

കേരളത്തില്‍ ആദ്യമായി ബിജെപി വിജയം നേടിയിരിക്കുന്നു. മൂന്നാംതവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ചരിത്രനേട്ടം. മൂന്നാം സര്‍ക്കാര്‍ സ്ഥിരത പ്രധാനം ചെയ്യുന്നു. ഒറീസയില്‍ ബിജെപി ഐതിഹാസിക വിജയം നേടി. ഭാവിയില്‍ തമിഴ്‌നാട്ടിലും ജയിക്കും. ബിജെപി വടക്കേന്ത്യന്‍ പാര്‍ട്ടിയാണെന്ന പ്രചരണം ജനം തള്ളിക്കളഞ്ഞു.

ബിജെപി ഇപ്പോള്‍ അഖിലേന്ത്യാ പാര്‍ട്ടിയാണ്. കേരളത്തില്‍ ഗംഭീരമുന്നേറ്റം ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. തിരുവനന്തപുരത്ത് 36% വോട്ട് നേടി. ആറ്റിങ്ങലില്‍ വെറും 16,000 വോട്ടുകള്‍ക്കാണ് നമ്മള്‍ പരാജയപ്പെട്ടത്. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിയാണ് ലീഡ് ചെയ്തത്. 6 മുന്‍സിപാലിറ്റികളില്‍ മുന്നിലാണ്.

കോണ്‍ഗ്രസിന് മൂന്ന് തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 45 സീറ്റ് അധികം ഇത്തവണ ബിജെപിക്ക് കിട്ടി. 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. കോണ്‍ഗ്രസിന് കണക്ക് അറിയാത്തതാണ് പ്രശ്‌നം. അതു കൊണ്ടാണ് ഞങ്ങള്‍ ജയിച്ചെന്ന് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് വെറും ഇത്തിള്‍ക്കണ്ണിയായി മാറി. സഖ്യകക്ഷികളുടെ വോട്ടുകൊണ്ടു മാത്രം വിജയിക്കുന്ന പാര്‍ട്ടിയാണത്. ബംഗാളില്‍ ഒറ്റക്ക് മത്സരിച്ചപ്പോള്‍ തോറ്റു തുന്നം പാടി.

ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക്‌റേറ്റ് വെറും 26% മാത്രമാണ്. അഴിമതി മാത്രമാണ് കോണ്‍ഗ്രസിന്റെ ആശയം. കുടുംബാധിപത്യമാണ് അവരുടെ ലക്ഷ്യം. സ്വന്തം കൊടി പോലും ഒഴിവാക്കിയാണ് വയനാട്ടില്‍ മത്സരിച്ചത്. ബിജെപിക്കാര്‍ മരണം പോലും വരിച്ച് കൊടി ഉയര്‍ത്തുന്നവരാണ്. 15,000 പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ടെങ്കിലും ബിജെപി മാത്രമാണ് ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ദേശീയ സമ്മേളനത്തില്‍ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന് പറഞ്ഞു. 2019 ല്‍ റദ്ദാക്കി. അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കിയെന്നും ജെപി നദ്ദ പറഞ്ഞു.

2014 ന് മുമ്പും ശേഷവും നമ്മള്‍ പരിശോധിക്കണം. 2014 ന് മുമ്പ് രാജ്യത്ത് അഴിമതിയും ഇരുട്ടുമായിരുന്നു. നയപരമായ സ്തംഭനമുള്ള രാജ്യം. ഒരു അധികാരവുമില്ലാത്ത പ്രധാനമന്ത്രി ഭരിച്ച ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ വെളിച്ചവും സുതാര്യതയും വന്നിരിക്കുന്നു. നിലപാടും വൈദഗ്ധ്യവുമുള്ള ഇന്ത്യയാണ് ഇന്നുള്ളത്. ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത്. നേരിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ അഴിമതി ഇല്ലാതായി. സൗജന്യ റേഷനിലൂടെ ദാരിദ്രത്തെ തുടച്ചു നീക്കാനായി. രാജ്യം ഇന്ന് സാമ്പത്തികമായി മുന്നേറുകയാണ്.

ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള രാജ്യം ഇന്ത്യയാണ്. ലോകത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ 15% ഇന്ത്യയുടെ സംഭാവനയാണ്. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മോദി സര്‍ക്കാര്‍ ഇന്ത്യയെ മാറ്റും. കേരളത്തില്‍ ദേശീയപാതാ വികസനം നടക്കുകയാണ്. റെയില്‍വെയും വിമാന സര്‍വീസും മെച്ചപ്പെട്ടു. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ച് കയറ്റുമതി ചെയ്യുന്നുവെന്നും ജെപി നദ്ദ പറഞ്ഞു.

Latest Stories

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ