പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ: കെ. സുധാകരൻ

വൈകിയാണെങ്കിലും വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള എം.സി ജോസഫൈന്റെ രാജി അഭിനന്ദനീയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈൻ. ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.

ജോസഫൈന്‍ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഇന്നലെ വൈകീട്ട് കെ. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ജോസഫൈനെ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമര പരിപാടികള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന സാദ്ധ്യത മുന്നില്‍ കണ്ടാണ് സി.പി.എം ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. വിവാദ പ്രസ്താവന നടത്തിയ ജോസഫൈനോട് പാർട്ടി രാജി ചോദിച്ചു വാങ്ങുകയായിരുന്നു.

അതേസമയം രാജിവെച്ച എം.സി ജോസഫൈനെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടാകില്ല. രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം തീരുമാനം. മനോരമ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ പാര്‍ട്ടി വേദിയിൽ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇ.പി ജയരാജനെ പോലുള്ള മുതിര്‍ന്ന നേതാക്കളാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്നാണ് വിവരം. വിവാദവുമായി ബന്ധപ്പെട്ട് എം.സി ജോസഫൈൻ നൽകിയ വിശദീകരണങ്ങളൊന്നും സി.പി.എം മുഖവിലക്ക് എടുത്തില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു നീക്കമുണ്ടായില്ല.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ എം.സി ജോസഫൈൻ നടത്തിയ പരാമര്‍ശം പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കി എന്ന് നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തു. വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷത്തെ അനുവദിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും ചില മുതിര്‍ന്ന സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിൽ ന്യായീകരണമില്ലെന്ന് കണ്ടെത്തിയാണ് രാജി ചോദിച്ച് വാങ്ങാനുള്ള തീരുമാനം യോഗം കൈക്കൊണ്ടതും.

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസം ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ പടിയിറക്കം. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കണമെന്നും സി.പി.എം യോഗത്തില്‍ അഭിപ്രായം ഉയർന്നിട്ടുണ്ട് .

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി