ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും നഷ്ട്ടപെട്ട ശ്രുതിയെ തനിച്ചാക്കി ജെൻസനും മടങ്ങി; കൽപ്പറ്റയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

കൽപ്പറ്റയിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. അതീവ ​ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കൽപ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനത്തിൻറെ ഒരു ഭാഗം പൊളിച്ചാണ് വാനിൽ ഉണ്ടായിരുന്ന കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്.

അപകടത്തിൽ പരിക്കേറ്റ എട്ട് പേർക്കൊപ്പം ജെൻസനെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരും ശ്രുതിയുടെ ബന്ധുക്കളാണ്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാൻ നേരേ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.

അപകടം നടക്കുമ്പോൾ ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിയുടെ കാലിന് പൊട്ടലുണ്ട്. മണ്ണിടിച്ചിലിൽ അവൾക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. ശ്രുതിയുടെയും ജെൻസൻ്റെയും വിവാഹം ഉടൻ നടത്താനായിരുന്നു ഒരുക്കങ്ങൾ. മണ്ണിടിച്ചിലിന് മുമ്പ് ജെൻസണും ശ്രുതിയും വിവാഹനിശ്ചയം നടത്തിയിരുന്നു. ദുരന്തത്തെത്തുടർന്ന് ശ്രുതി തനിച്ചായപ്പോൾ, ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങൾ ചിലവഴിക്കുമ്പോൾ ജെൻസൺ അവർക്കൊപ്പം നിന്നു.

ദുരിതാശ്വാസ ക്യാമ്പ് പൂട്ടിയതോടെയാണ് ശ്രുതി മുണ്ടേരിയിലെ വാടക വീട്ടിലേക്ക് മാറിയത്. ചൂരൽമലയിൽ സ്കൂൾ റോഡരികിലാണ് ശ്രുതിയുടെ വീട്. ജൂലൈ 30ന് മണ്ണിടിച്ചിലുണ്ടായപ്പോൾ ശ്രുതിയുടെ അച്ഛൻ ശിവണ്ണയെയും അമ്മ സബിതയെയും അനുജത്തി ശ്രേയയെയും നഷ്ടപ്പെട്ടിരുന്നു. ഇവരുടെ പിതൃസഹോദരൻ സിദ്ധരാജ്, ഭാര്യ ദിവ്യ, മകൻ ലക്ഷ്വത് കൃഷ്ണ എന്നിവരും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. ദുരന്തം ഉണ്ടാകുമ്പോൾ ലാവണ്യയും ശ്രുതിയും ചൂരൽമലയിൽ നിന്ന് അകലെയായിരുന്നു. നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ലാവണ്യ പൂക്കോട് ഹോസ്റ്റലിലും ശ്രുതി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുകയായിരുന്നു.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല