ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും നഷ്ട്ടപെട്ട ശ്രുതിയെ തനിച്ചാക്കി ജെൻസനും മടങ്ങി; കൽപ്പറ്റയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

കൽപ്പറ്റയിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. അതീവ ​ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കൽപ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനത്തിൻറെ ഒരു ഭാഗം പൊളിച്ചാണ് വാനിൽ ഉണ്ടായിരുന്ന കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്.

അപകടത്തിൽ പരിക്കേറ്റ എട്ട് പേർക്കൊപ്പം ജെൻസനെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരും ശ്രുതിയുടെ ബന്ധുക്കളാണ്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാൻ നേരേ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.

അപകടം നടക്കുമ്പോൾ ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിയുടെ കാലിന് പൊട്ടലുണ്ട്. മണ്ണിടിച്ചിലിൽ അവൾക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. ശ്രുതിയുടെയും ജെൻസൻ്റെയും വിവാഹം ഉടൻ നടത്താനായിരുന്നു ഒരുക്കങ്ങൾ. മണ്ണിടിച്ചിലിന് മുമ്പ് ജെൻസണും ശ്രുതിയും വിവാഹനിശ്ചയം നടത്തിയിരുന്നു. ദുരന്തത്തെത്തുടർന്ന് ശ്രുതി തനിച്ചായപ്പോൾ, ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങൾ ചിലവഴിക്കുമ്പോൾ ജെൻസൺ അവർക്കൊപ്പം നിന്നു.

ദുരിതാശ്വാസ ക്യാമ്പ് പൂട്ടിയതോടെയാണ് ശ്രുതി മുണ്ടേരിയിലെ വാടക വീട്ടിലേക്ക് മാറിയത്. ചൂരൽമലയിൽ സ്കൂൾ റോഡരികിലാണ് ശ്രുതിയുടെ വീട്. ജൂലൈ 30ന് മണ്ണിടിച്ചിലുണ്ടായപ്പോൾ ശ്രുതിയുടെ അച്ഛൻ ശിവണ്ണയെയും അമ്മ സബിതയെയും അനുജത്തി ശ്രേയയെയും നഷ്ടപ്പെട്ടിരുന്നു. ഇവരുടെ പിതൃസഹോദരൻ സിദ്ധരാജ്, ഭാര്യ ദിവ്യ, മകൻ ലക്ഷ്വത് കൃഷ്ണ എന്നിവരും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. ദുരന്തം ഉണ്ടാകുമ്പോൾ ലാവണ്യയും ശ്രുതിയും ചൂരൽമലയിൽ നിന്ന് അകലെയായിരുന്നു. നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ലാവണ്യ പൂക്കോട് ഹോസ്റ്റലിലും ശ്രുതി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുകയായിരുന്നു.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ