'നാല് വർഷം മുൻപ് പ്രഖ്യാപിച്ച കാര്യം'; അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടല്ലെന്ന് എം ബി രാജേഷ്

സംസ്ഥാനം അതിദാരിദ്ര്യമുക്തമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ആദ്യ മന്ത്രിസഭായോഗത്തിൽ എടുത്ത ഒന്നാമത്തെ തീരുമാനമാണിതെന്നും നാല് വർഷം മുൻപ് പ്രഖ്യാപിച്ച കാര്യമാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2021മെയിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത് പ്രഖ്യാപിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനമെന്നത് ബാലിശമായ ആരോപണമാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷം നാല് കൊല്ലം എവിടെയായിരുന്നുവെന്നും എം ബി രാജേഷ് ചോദിച്ചു.

തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വിവരശേഖരണം നടത്തിയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന്റെ പട്ടിക തയ്യാറാക്കിയത്. താഴെത്തട്ടിൽ തദ്ദേശസ്ഥാപന തലത്തിൽ വിവര ശേഖരണം നടത്തി. 58,964 ഫോക്കസ് ഗ്രൂപ്പുകൾ ചർച്ച ചെയ്തു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ എത്തിച്ചേർന്ന നമ്പർ വാർഡ് തലത്തിലുള്ള സമിതികൾ പരിശോധിച്ചു. ഇവർ ശുപാർശ ചെയ്ത ചുരുക്കപ്പട്ടിക ശേഖരിച്ചതിന് ശേഷമാണ് സൂപ്പർ ചെക്ക് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ