'ഇത് ഡ്രഗ്സ് ആണ് സാറേ, ഞാൻ തിന്നും'; കൊച്ചിയിൽ പൊലീസ് വാഹനം അടിച്ച് തകർത്ത് യുവതിയുടെ പരാക്രമം

കൊച്ചി പാലാരിവട്ടത്ത് നടുറോഡിൽ പൊലീസിന് നേരെ യുവതിയുടെ പരാക്രമം. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ രാത്രി 12 മണിക്കാണ് അക്രമം ഉണ്ടായത്. ലഹരിയുടെ പുറത്താണ് യുവതി പൊലീസിന് നേരെ അതിക്രമം നടത്തിയത്. സംഭവത്തിൽ സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

പാലാരിവട്ടം സ്വദേശി പ്രവീൺ, കോഴിക്കോട് സ്വദേശിനി റെസിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ലഹരിയുടെ പുറത്ത് റെസ്ലിൻ പൊലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും പൊലീസ് പറഞ്ഞു.

രാത്രി പന്ത്രണ്ടരയോടെ സംസ്ക്‌കാര ജംഗ്ഷന് സമീപത്ത് പ്രവീണും റെസ്ലിനും ചേർന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തു. ഇതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. 23കാരിയായ റെസ്ലിനെ പിടികൂടുമ്പോൾ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തർക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് യുവതി പൊലീസ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി