ഇന്നലെ മഴയുണ്ടായിരുന്നു, പക്ഷേ കുട്ടി നനഞ്ഞിട്ടില്ല: സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

കൊല്ലം അഞ്ചലില്‍ രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം. വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.

ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്പോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

‘കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ‘ പ്രദേശവാസികള്‍ പറയുന്നു.

തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്. കുട്ടിയെ വീടിന് അടുത്തുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കാണാതായത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മഴയെ തുടര്‍ന്ന് ഒരു മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ആരംഭിച്ചത്.

Latest Stories

ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ? കുട്ടികളോട് ഷൈൻ‌ ടോം, രസിപ്പിച്ച് തുടങ്ങി ഒടുവിൽ ഞെട്ടിച്ച് സൂത്രവാക്യം ട്രെയിലർ

'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്‌കൂളുകളും, പശുക്കൾക്കായി ഗോശാലയും സ്ഥാപിക്കണം'; ഗവർണർ രാജേന്ദ്ര ആർലേക്കർ

IND vs ENG: അദ്ദേഹം ഇംഗ്ലണ്ടിലെ "സുവർണ്ണ നിയമം" പിന്തുടരുകയാണ്: ആകാശ് ദീപിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ മോണി മോർക്കൽ

ഇസ്രയേലിന്റെ 5 സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നാശനഷ്ടമുണ്ടാക്കി; 12 ദിവസത്തെ യുദ്ധം ഇസ്രയേലിനെ ഉലച്ചെന്ന് റിപ്പോര്‍ട്ട്; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയ ഖമേനി നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ധാക്കി; തീരുമാനം വിസിയുടെ വിയോജിപ്പ് മറികടന്ന്

IND vs ENG: എഡ്ജ്ബാസ്റ്റണിലെ അഞ്ചാം ദിവസത്തെ കാലാവസ്ഥ: ഇന്ത്യയുടെ ഡിക്ലയർ പ്രഖ്യാപനം വൈകിയോ?

ചിറാപുഞ്ചി മഴയത്ത് പാടി ട്രെൻഡിങ് ആയ ഹനാൻഷാ ഇനി സിനിമയിൽ, എത്തുന്നത് ഈ സൂപ്പർ താര ചിത്രത്തിൽ

IND vs ENG: : 'ഞങ്ങൾ മണ്ടന്മാരല്ല'; എഡ്ജ്ബാസ്റ്റണിലെ ഫല സാധ്യതയെക്കുറിച്ച് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ

'മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്തു'; കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിൽ വീണ ജോർജിനെ കായികമായി ആക്രമിക്കാൻ ശ്രമം നടന്നുവെന്ന് മന്ത്രി വി എൻ വാസവൻ

സീതയാകാനുളള ലുക്ക് ഇല്ല, സായി പല്ലവിക്ക് പകരം ആ നടിയായിരുന്നെങ്കിൽ കലക്കിയേനെ, രാമായണ ടീസറിന് ശേഷം നടിക്ക് വിമർശനം