ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടത് ദുബായില്‍; മാര്‍ട്ടിന്‍ ഡൊമിനിക്കിന്റെ വേരുകള്‍ തേടി എന്‍ഐഎ ഗള്‍ഫ് നാടുകളിലേക്ക്; ഫോണും കോളുകളും വിശദമായി പരിശോധിക്കും

കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ഡൊമിനികിന്റെ ദുബായ് ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘം ദുബായിലേക്ക് തിരിക്കും.

സ്ഫോടനം ആസൂത്രണം ചെയ്തതു ദുബായില്‍വച്ചാണെന്നു പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്‍െ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ് സംഘം ദുബായിലേക്ക് പോകുക. ദുബായില്‍ മാര്‍ട്ടിന്‍ ജോലിചെയ്തിരുന്ന സ്ഥലത്തടക്കം അന്വേഷണം നടത്തും.

ദുബായില്‍നിന്നാണു മാര്‍ട്ടിന്‍ ബോംബ് നിര്‍മാണം പഠിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ദുബായിയില്‍ മാര്‍ട്ടിന്റെ പരിചയക്കാരില്‍നിന്നു പോലീസ് അന്വേഷണസംഘം പ്രാഥമികമായി ശേഖരിച്ച വിവരങ്ങളും എന്‍ഐഎ. പരിശോധിച്ചു.

ദുബായിലെ സുഹൃത്തുകളുടെ പ്രതികരണവും വന്നിട്ടുണ്ട്. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാള്‍ ഒരു സ്ഫോടനം നടത്തുമെന്നു വിശ്വസിക്കാനാകുന്നില്ലെന്നാണു ഗള്‍ഫിലെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്ലാറ്റിന്റെ ടെറസില്‍വെച്ചാണ് ബോംബുണ്ടാക്കിയതെന്നാണ് മാര്‍ട്ടിന്റെ മൊഴി. ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മിക്കാന്‍ കഴിയുമോയെന്ന സംശയം എന്‍ഐഎക്കുണ്ട്.

മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കയക്കുന്നുണ്ട്. സ്ഫോടനം ആസൂത്രണംചെയ്തതുമുതലുള്ള എല്ലാ വിവരങ്ങളും ഫോണിലുണ്ടെന്ന് മൊഴിനല്‍കിയിരുന്നു. സ്ഫോടകവസ്തു കളമശ്ശേരി ഹാളില്‍ ഘടിപ്പിച്ചതുമുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിരുന്നു.

മാര്‍ട്ടിന് ദുബായ് സിലിക്കണ്‍ ഒയാസിസിലെ കമ്പനിയിലായിരുന്നു ജോലി. രണ്ടുമാസം മുമ്പായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍ കേരളത്തിലേക്കു വന്നത്. മകള്‍ക്കു സുഖമില്ലെന്നുപറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി നീട്ടി വാങ്ങി. ഈ മാസം 30 നു മടങ്ങിയെത്തുമെന്നായിരുന്നു കമ്പനി അധികൃതരെ അറിയിച്ചിരുന്നത്. ഇതിലെ ദുരൂഹത കൂടി പരിശോധിക്കാനാണ് എന്‍ഐഎ സംഘം ദുബായിലേക്ക് തിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ