കെട്ടിടനമ്പര്‍ ക്രമക്കേട്; സി.പി.എം നേതാവിന്റെ കെട്ടിടത്തിനും അനധികൃതമായി നമ്പര്‍ നല്‍കിയെന്ന് കണ്ടെത്തി

കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതായി കണ്ടെത്തി. വര്‍ഷങ്ങളായി കോര്‍പറേഷന്റെ അനുമതി ലഭിക്കാതിരുന്ന കെട്ടിടം സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടു വര്‍ഷം മുന്‍പ് വാങ്ങി പുതുക്കിപ്പണിഞ്ഞു. ഇതോടെയാണ് നമ്പര്‍ ലഭിച്ചത്. കെട്ടിടത്തില്‍ 5 വര്‍ഷത്തേക്ക് വ്യാപാരം നടത്താനുള്ള ലൈസന്‍സും കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്്.

അതേസമയം 35 കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതായും കോര്‍പ്പറേഷന്‍ കണ്ടെത്തി. കോര്‍പ്പറേഷന്‍ നിയമിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആറംഗ സംഘമാണ് പരിശോധന നടത്തയത്. കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമലംഘനം അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.

ഒരു റവന്യു ഇന്‍സ്പെക്ടര്‍, മൂന്ന് ക്ലാര്‍ക്കുമാര്‍, ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഒരു ഓവര്‍സീയര്‍ എന്നിവരാണു കെട്ടിട നമ്പര്‍ ക്രമക്കേട് അന്വേഷിക്കുന്ന സ്‌ക്വാഡിലുള്ളത്. കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുള്ള കെട്ടിടങ്ങള്‍ ഇനിയുമുണ്ട്. അവ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും മേയര്‍ അറിയിച്ചു.

കെട്ടിട നമ്പര്‍ ക്രമക്കേടുകളെ സംബന്ധിച്ച് ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കോര്‍പ്പറേഷനിലെ 2 ഉദ്യോസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ