രാഹുല്‍ ഗാന്ധി ഉറങ്ങിയപ്പോള്‍ 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി'; സോഷ്യല്‍ മീഡിയയിലും പോരു കൊഴുപ്പിച്ച് ഇന്നസെന്റ്

ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്നെ സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വീണ്ടും വന്നതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ കനത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാനാണ് ചാലക്കുടിയില്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിനെ നേരിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചത് ഇടതു സ്വതന്ത്രനായിട്ടാണ്. കഴിഞ്ഞ തവണ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നസെന്റ് പ്രതികരിച്ചത്. ബെന്നി ബെഹന്നാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ചിത്രം തെളിഞ്ഞ ചാലക്കുടിയില്‍ അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് ഇന്നസെന്റും ഇടതുപക്ഷവും കാഴ്ച വെയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയിലും പ്രചാരണത്തില്‍ ഒട്ടും പിറകിലല്ല താനെന്ന് തെളിയിക്കുകയാണ് ഒരു ഫോട്ടോ പങ്കുവെച്ച് ഇന്നസെന്റ്. പാര്‍ലമെന്റില്‍ പി കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഇന്നസെന്റ് ആണ് ചിത്രത്തിലുള്ളത്. കരുണാകരന്‍ എംപിയുടെ പിന്നിലായി ചര്‍ച്ച നടക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചിത്രത്തില്‍ കാണാം. “ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി” എന്ന അടിക്കുറിപ്പോടെയാണ് ഇന്നസെന്റ് ഈ ചിത്രം പങ്കു വെച്ചത്. ചിത്രം പോസ്റ്റ് ചെയ്തതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ പി.സി ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് ലോക്‌സഭയിലേക്ക് ആദ്യ തവണ ജയിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക