രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും; കൂടുതല്‍ സ്‌കൂബാ ടീമുകള്‍ തലസ്ഥാനത്തേക്ക്; വെള്ളം പമ്പ് ചെയ്ത് അടിഞ്ഞുകൂടിയ മാലിന്യം ഇളക്കിവിടും

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള പരിശോധന തുടരുന്നു. വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ നേതൃത്വത്തില്‍ ടണലിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടാനാണ് അധികൃതരുടെ നീക്കം.

വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടുന്നതിലൂടെ മാലിന്യം ഇളക്കി വിടാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിട്ട ശേഷം പരിശോധന തുടരും. അഞ്ചാം നമ്പര്‍ ടണലില്‍ നടത്തിയ പരിശോധന ഏറെക്കുറെ 70 ശതമാനത്തോളം പൂര്‍ത്തിയാക്കുമ്പോഴായിരുന്നു മാലിന്യം വീണ്ടും തടസമായത്.

ടണലിന്റെ ബാക്കി ഭാഗത്ത് സ്‌കൂബ ടീമിന് വെല്ലുവിളി ഉയര്‍ത്തിയ മാലിന്യം വെള്ളം പമ്പ് ചെയ്ത് ഇളക്കിവിടാനാണ് പദ്ധതി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്‌കൂബ ടീം അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. നേവി സംഘവും സ്ഥലത്ത് ഉടന്‍ എത്തിച്ചേരുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

അതേസമയം റോബോര്‍ട്ട് സ്‌ക്രീനില്‍ തെളിഞ്ഞത് ജോയിയുടെ ശരീരഭാഗം അല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. റോബോര്‍ട്ട് ക്യമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടി എറിഞ്ഞ മാലിന്യം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്‌കൂബാ സംഘം ടണലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രക്ഷാദൗത്യം 26 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്റെ ക്യാമറയില്‍ ശരീരഭാഗം എന്നുതോന്നിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ടണലില്‍ മാലിന്യ കൂമ്പാരമാണെന്നും ഇത് രക്ഷാദൗത്യത്തിന് തടസമാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂബാ സംഘം ടണലില്‍ ഇറങ്ങി പരിശോധന നടത്തിയത്. മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവര്‍ത്തനമാണ് തമ്പാനൂരില്‍ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്