രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും; കൂടുതല്‍ സ്‌കൂബാ ടീമുകള്‍ തലസ്ഥാനത്തേക്ക്; വെള്ളം പമ്പ് ചെയ്ത് അടിഞ്ഞുകൂടിയ മാലിന്യം ഇളക്കിവിടും

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള പരിശോധന തുടരുന്നു. വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ നേതൃത്വത്തില്‍ ടണലിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടാനാണ് അധികൃതരുടെ നീക്കം.

വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടുന്നതിലൂടെ മാലിന്യം ഇളക്കി വിടാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിട്ട ശേഷം പരിശോധന തുടരും. അഞ്ചാം നമ്പര്‍ ടണലില്‍ നടത്തിയ പരിശോധന ഏറെക്കുറെ 70 ശതമാനത്തോളം പൂര്‍ത്തിയാക്കുമ്പോഴായിരുന്നു മാലിന്യം വീണ്ടും തടസമായത്.

ടണലിന്റെ ബാക്കി ഭാഗത്ത് സ്‌കൂബ ടീമിന് വെല്ലുവിളി ഉയര്‍ത്തിയ മാലിന്യം വെള്ളം പമ്പ് ചെയ്ത് ഇളക്കിവിടാനാണ് പദ്ധതി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്‌കൂബ ടീം അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. നേവി സംഘവും സ്ഥലത്ത് ഉടന്‍ എത്തിച്ചേരുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

അതേസമയം റോബോര്‍ട്ട് സ്‌ക്രീനില്‍ തെളിഞ്ഞത് ജോയിയുടെ ശരീരഭാഗം അല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. റോബോര്‍ട്ട് ക്യമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടി എറിഞ്ഞ മാലിന്യം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്‌കൂബാ സംഘം ടണലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രക്ഷാദൗത്യം 26 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്റെ ക്യാമറയില്‍ ശരീരഭാഗം എന്നുതോന്നിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ടണലില്‍ മാലിന്യ കൂമ്പാരമാണെന്നും ഇത് രക്ഷാദൗത്യത്തിന് തടസമാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂബാ സംഘം ടണലില്‍ ഇറങ്ങി പരിശോധന നടത്തിയത്. മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവര്‍ത്തനമാണ് തമ്പാനൂരില്‍ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ