രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവിയും; കൂടുതല്‍ സ്‌കൂബാ ടീമുകള്‍ തലസ്ഥാനത്തേക്ക്; വെള്ളം പമ്പ് ചെയ്ത് അടിഞ്ഞുകൂടിയ മാലിന്യം ഇളക്കിവിടും

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള പരിശോധന തുടരുന്നു. വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ നേതൃത്വത്തില്‍ ടണലിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടാനാണ് അധികൃതരുടെ നീക്കം.

വെള്ളം ശക്തിയായി പമ്പ് ചെയ്തുവിടുന്നതിലൂടെ മാലിന്യം ഇളക്കി വിടാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിട്ട ശേഷം പരിശോധന തുടരും. അഞ്ചാം നമ്പര്‍ ടണലില്‍ നടത്തിയ പരിശോധന ഏറെക്കുറെ 70 ശതമാനത്തോളം പൂര്‍ത്തിയാക്കുമ്പോഴായിരുന്നു മാലിന്യം വീണ്ടും തടസമായത്.

ടണലിന്റെ ബാക്കി ഭാഗത്ത് സ്‌കൂബ ടീമിന് വെല്ലുവിളി ഉയര്‍ത്തിയ മാലിന്യം വെള്ളം പമ്പ് ചെയ്ത് ഇളക്കിവിടാനാണ് പദ്ധതി. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്‌കൂബ ടീം അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്. നേവി സംഘവും സ്ഥലത്ത് ഉടന്‍ എത്തിച്ചേരുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

അതേസമയം റോബോര്‍ട്ട് സ്‌ക്രീനില്‍ തെളിഞ്ഞത് ജോയിയുടെ ശരീരഭാഗം അല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. റോബോര്‍ട്ട് ക്യമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടി എറിഞ്ഞ മാലിന്യം ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്‌കൂബാ സംഘം ടണലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രക്ഷാദൗത്യം 26 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്റെ ക്യാമറയില്‍ ശരീരഭാഗം എന്നുതോന്നിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ടണലില്‍ മാലിന്യ കൂമ്പാരമാണെന്നും ഇത് രക്ഷാദൗത്യത്തിന് തടസമാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂബാ സംഘം ടണലില്‍ ഇറങ്ങി പരിശോധന നടത്തിയത്. മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവര്‍ത്തനമാണ് തമ്പാനൂരില്‍ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി