പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് വര്‍ദ്ധന; എതിര്‍പ്പ് അറിയിച്ച് ധനവകുപ്പ്

സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക, നീറ്റ് പി.ജി പ്രവേശനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, കൂടുതല്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

സ്‌റ്റൈപെന്‍ഡ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അറിയിച്ച് കൊണ്ട് ആരോഗ്യ വകുപ്പ് രണ്ടു തവണ ധനവകുപ്പിന് ഫയല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് രണ്ടും ധനവകുപ്പ് മടക്കി അയക്കുകയായിരുന്നു. സ്‌റ്റൈപെന്‍ഡ് നാല് ശതമാനമായി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതിനായി ധനവകുപ്പ് പ്രതിമാസം 75 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതായി വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത് അധിക ബാദ്ധ്യതയായി മറുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

പി.ജി ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയതിനെ തുടര്‍ന്ന് ഈ മാസം പത്തിന് ആരോഗ്യവകുപ്പ് വീണ്ടും ഇതേ ആവശ്യം അറിയിച്ച് കൊണ്ട് കത്ത് അയച്ചിട്ടുണ്ട്. എന്നാല്‍ ധനവകുപ്പ് ഇതുവരെ വിഷയത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. കേരളത്തിലെ പി.ജി ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സ്‌റ്റൈപെന്‍ഡ് മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ആണെന്നാണ് ധനവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. അതുകൊണ്ട് ധൃതി പിടിച്ച് സ്‌റ്റൈപെന്‍ഡ് വര്‍ദ്ധിപ്പിക്കണ്ട, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ സ്‌റ്റൈപെന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്നതാണ് ധനവകുപ്പിന്റെ നിലപാട്. അതേസമയം, ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ