പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥ; ശോഭ സുരേന്ദ്രനും ടി സിദ്ദിഖും വേട്ടയാടുന്നുവെന്ന് ജസ്‌ന സലിം

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തനിക്കെതിരെ വ്യാപക ആക്രമണം നടത്തുന്നതായി ശ്രീകൃഷ്ണന്റെ ചിത്രം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ച ജസ്‌ന സലിം. തനിക്കും കുടുംബത്തിനും പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ജസ്‌ന പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ തനിക്കെതിരെ ആക്രമണം നടത്തുന്നതായാണ് ജസ്‌നയുടെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ റോഷന്‍ എന്നിവര്‍ക്കെതിരെയാണ് ജസ്‌നയുടെ ആരോപണം. റോഷന്‍ തന്നെ നിരന്തരം ഉപദ്രവിച്ചെന്നും ഇയാള്‍ക്കെതിരെ നല്‍കിയ കേസുകള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ജസ്‌ന പറയുന്നു. ടി സിദ്ദിഖ് റോഷനെ സഹായിക്കുന്നതായാണ് ജസ്‌നയുടെ ആരോപണം.

തന്നെ സഹായിക്കുന്നവരെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ ജസ്‌ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെയും ആരോപണം ഉന്നയിച്ചു. ശോഭ സുരേന്ദ്രനും തന്നെ ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കാനാണ് ജസ്‌നയുടെ തീരുമാനം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി