തലസ്ഥാനത്ത് മുൻ ഡി.സി.സി ജനറൽ സെക്രട്ടറി അടക്കം നിരവധി നേതാക്കൾ പാർട്ടി വിട്ടു

തിരുവനന്തപുരത്ത് മുൻ ഡിസിസി ജനറൽ സെക്രട്ടറി കെ എസ് അനിൽ നെയ്യാറ്റിൻകര കോൺഗ്രസ്‌ വിട്ടു. ഗ്രൂപ്പുവഴക്കിലും തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ് കോൺഗ്രസ്‌ വിടുന്നതെന്ന്‌ കെ എസ് അനിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്‌ എസിൽ ചേർന്നു പ്രവർത്തിക്കാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 22 മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആയിരത്തോളം പ്രവർത്തകരും ഇതോടൊപ്പം പാർട്ടി വിട്ടതായി അനിൽ പറഞ്ഞു.

ഗ്രൂപ്പുവഴക്കും ജാതി അതിപ്രസരവും മൂലം പാർട്ടിയിൽ പ്രവർത്തിക്കാനാകുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 14 സീറ്റിൽ 11ലും ഒരേ ഗ്രൂപ്പാണ്‌ മത്സരിച്ചത്‌. ഗ്രൂപ്പിൽ പെടാത്തവർക്ക്‌ നേതൃസ്ഥാനത്തേക്ക്‌ വരാനാകുന്നില്ല. പിന്നോക്ക ജാതിക്കാരനായതിനാൽ അവഗണിക്കപ്പെട്ടു. കഴക്കൂട്ടം ഡി സതീശൻ, അഡ്വ. രാജീവ്, സുകു പാൽക്കുളങ്ങര, പേട്ട സുഗുണൻ, ഡി സുരേന്ദ്രൻ, പീറ്റർ പെരേര, രാധാകൃഷ്ണൻ ശാന്തിവിള തുടങ്ങിയവരും രാജി വെച്ചവരില്‍ പെടുന്നു.

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍