കെഎസ്എഫ്ഇയിൽ അഴിമതി കണ്ടെത്തിയ വിജിലൻസിനെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇടതുമുന്നണിയുടെ നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്ന് ചെന്നിത്തല പറഞ്ഞു. ചിട്ടിയിൽ ഗുരതരമായ ക്രമക്കേട് നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്എഫ്ഇയുടെ വിശ്വാസ്യത നിലനിൽക്കണമെങ്കിൽ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം.
പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെ.എസ്.എഫ്.ഇയിലെ അഴിമതി അന്വേഷിക്കാൻ പാടില്ല എന്നത് എന്ത് ന്യായമാണെന്ന് ചെന്നിത്തല ചോദിച്ചു.
ഡിസംബർ രണ്ടിന് പഞ്ചായത്ത് തലത്തിൽ ഇടതുസർക്കാരിന് യുഡിഎഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.