ജോലി തീര്‍ത്തില്ലെങ്കില്‍ കൂലി കുറയും; തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി

മഹാത്മാഗാന്ധി തൊഴിലുറുപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. നടത്തിപ്പു ചുമതലയുള്ള മേറ്റുമാര്‍ക്ക് അധികച്ചുമതലകള്‍ നല്‍കി. ജോലി തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറുടെയും ഓവര്‍സിയറുടെയും സാന്നിധ്യത്തില്‍ മസ്റ്റര്‍റോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഞ്ചു പേര്‍ മുതല്‍ പത്ത് പേര്‍ വരെ അടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ചെയ്യേണ്ട ജോലി, പൂര്‍ത്തിയാക്കിയത് എന്നിവ രേഖപ്പെടുത്താനും ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനും ലീഡറെ നിയമിക്കും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട ജോലി അന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബാക്കി വന്ന ജോലി അടുത്ത ദിവസം തീര്‍ത്തില്ലെങ്കില്‍ കൂലി കുറയ്ക്കും.

ചെയ്ത ജോലികളും ചെയ്യേണ്ടിയിരുന്നതുമായ ജോലിയുടെ കണക്കുകളും എന്‍ജിനിയര്‍ പരിശോധിക്കണം .മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തില്‍ ഇരുപതിലധികം തൊഴിലാളികളുള്ള എല്ലാ ജോലിയുടെയും ഹാജര്‍ രേഖപ്പെടുത്തണം. എം ബുക്കിലുള്ള അളവിന് ആനുപാതികമായ വേതനം മാത്രമെ നല്‍കാവൂവെന്നുമാണ് പുതുക്കിയ നിര്‍ദേശത്തിലുള്ളത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്