നേതൃത്വം വിളിച്ചാല്‍ സംസാരിക്കാം, പെരിങ്ങോട്ടുകുറിശേരി ഭരണം പോകില്ല; പാര്‍ട്ടി വിട്ട തീരുമാനത്തില്‍ അയഞ്ഞ് എ. വി ഗോപിനാഥ്

പാര്‍ട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യത തള്ളാതെ ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ എ വി ഗോപിനാഥ്. തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യത തള്ളുന്നില്ലെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി വിട്ടതെന്തിനെന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ആത്മാവ് ചോദിച്ചിരുന്നെങ്കില്‍ താന്‍ തിരിച്ചു ചെല്ലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ കോണ്‍ഗ്രസിനായി തുറന്നിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നും ഗോപിനാഥ് പറഞ്ഞു. നെഹ്‌റു കുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ഗോപിനാഥ് പാര്‍ട്ടിയുമായി ഉടക്കിയത്. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

അനില്‍ അക്കരയുടെ എച്ചില്‍ പരാമര്‍ശത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കിയാലും അഭിമാനം എന്ന പരാമര്‍ശം ഗോപിനാഥ് നടത്തിയിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. മുന്‍ മന്ത്രി എ.കെ ബാലന്‍ ഗോപിനാഥിനെ സിപിഐഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണസമിതി നിലവിലെ അഞ്ചുവര്‍ഷവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക