മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്തുന്നതിന് ഐബിഒഡിഎസ്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; 82 ക്യാമ്പുകളിലായി 8107 ദുരന്തബാധിതര്‍

വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 79 എണ്ണം പുരുഷന്മാരുടേതും 64 എണ്ണം സ്ത്രീകളുടേതുമാണ്. 191 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ആദ്യഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന് സമീപ പ്രദേശങ്ങളിലെ 1592 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. 68 കുടുംബങ്ങളില്‍ നിന്നുളള 206 പേരെ മൂന്ന് ക്യാമ്പുകളിലേക്കായി മാറ്റിയിട്ടുണ്ട്. ഇതില്‍ 75 പുരുഷന്‍മാരും 88 സ്ത്രീകളും 43 കുട്ടികളുമുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരും കുടുങ്ങിക്കിടന്നവരുമായ 1386 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷപ്പെടുത്തിയ 201 പേരെ ആശുപത്രിയില്‍ എത്തിച്ചിരുന്നെന്നും ഇതില്‍ 90 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 82 ക്യാമ്പുകളിലായി 8107 പേരുണ്ട്. ദുരന്തമുഖത്ത് നിലവില്‍ 1167 പേര്‍ ഉള്‍പ്പെടുന്ന സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നല്‍കുന്നത്. റോഡ് തടസ്സം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.

മണ്ണിനടിയിലുള്ള മനുഷ്യ സാന്നിധ്യം കണ്ടെത്തുന്നതിന് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കും. റിട്ട മേജര്‍ ജനറല്‍ ഇന്ദ്രപാലന്റെ സഹായവും തേടിയിട്ടുണ്ട്. ദുരന്തമുഖത്ത് എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകള്‍ സജീവമാണ്. ഡിഫെന്‍സ് സര്‍വീസ് കോപ്‌സ്, മദ്രാസ് റെജിമെന്റ് എന്നീ സംഘങ്ങള്‍ ഡങ്കി ബോട്ടും വടവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Latest Stories

IPL 2025: കോഹ്‌ലി അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, മോശമായിപോയി, ആര്‍സിബി താരത്തെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഹൃദയഭേദകം, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്; ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടം; അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിദ്ധരാമയ്യ

IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം

ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ; നാവികസേനയ്ക്കായി കല്‍വരി ക്ലാസില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി

IPL 2025: ഗില്ലും രോഹിതുമില്ല, ഐപിഎലിലെ എറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍, ആ സൂപ്പര്‍താരത്തിനും ടീമില്‍ സ്ഥാനമില്ല

കര്‍മ ന്യൂസിന്റെ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സ്വപ്‌ന സുരേഷും പുറത്ത്; പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ജീവനക്കാരുടെ കത്ത്