'വ്യാജ വാർത്ത നൽകിയതിന് കർമ്മ ന്യൂസ് എംഡിക്കെതിരെ രണ്ടുവർഷം മുൻപ് പരാതി കൊടുത്തു, കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി'; സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

‘കർമ്മ ന്യൂസ്’ ഓൺലൈൻ ചാനലിൻ്റെ എം ഡി വിൻസ് മാത്യുവിനെതിരെ മുൻപ് നൽകിയ പരാതിയിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ വിമർശനവുമായി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന. തനിക്കെതിരെ വ്യാജ വാർത്ത നൽകിയതിന് കർമ്മ ന്യൂസ് എംഡിക്കെതിരെ രണ്ടുവർഷം മുൻപ് പരാതി കൊടുത്തുവെന്നും എന്നാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടിയെന്നും റൈഹാന ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഒരു സ്ത്രീ എന്ന നിലയിൽ തൻ്റെ വ്യക്തിത്വത്തെയും കുടുംബത്തെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ വ്യാജവാർത്ത കൊടുത്തതിന് ഇതേ കർമ്മ ന്യൂസിനെതിരെ കേരള പൊലീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ വേങ്ങര പൊലീസ് സ്റ്റേഷനിൽ നിന്ന് പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും റൈഹാന കുറിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുക്കുകയും സൈബർ സെല്ലിലേക്ക് ഫോർവേഡ് ചെയ്യുകയുമുണ്ടായി.

എന്നാൽ ഒരു വർഷത്തോളം പിന്നിട്ട്, പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പൊലീസിന് നേരിട്ട് ഏറ്റെടുക്കാൻ കഴിയാത്ത ഗൗരവതരമല്ലാത്ത കുറ്റകൃത്യം ആയതിനാൽ കോടതി വഴി പരിഹാരം തേടാൻ നിർദേശിച്ചുകൊണ്ടുള്ള അറിയിപ്പാണ് തപാലിൽ പൊലീസിൽ നിന്ന് കിട്ടിയതെന്നും റൈഹാന പറയുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പിന് ഇപ്പോൾ കർമ്മ ന്യൂസ് അധികാരികളെ കൺമുന്നിൽ കിട്ടിയ സ്ഥിതിക്കാണ് ഇക്കാര്യം പറഞ്ഞതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കർമ്മ ന്യൂസ് എന്ന ഓൺലൈൻ ചാനലിന്റെ എം.ഡിയെ പോലീസ് അറസ്റ്റ് ചെയ്തതായി വാർത്ത കണ്ടു. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും വ്യാജവാർത്തകൾ ചമച്ചതിനാണ് അറസ്റ്റ് എന്നാണ് കണ്ടത്. ഒരു സ്ത്രീ എന്ന നിലയിൽ എന്റെ വ്യക്തിത്വത്തെയും എന്റെ കുടുംബത്തെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ വ്യാജവാർത്ത കൊടുത്തതിന് ഇതേ കർമ്മ ന്യൂസിനെതിരെ ഞാൻ കേരള പോലീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ എന്റെ പോലീസ് സ്റ്റേഷൻ പരിധിയായ വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്ന് പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുക്കുകയും സൈബർ സെല്ലിലേക്ക് ഫോർവേഡ് ചെയ്യുകയുമുണ്ടായി. സൈബർ സെൽ എന്റെ പരാതിയിൽ 153 IPC പ്രകാരം ക്രൈം നമ്പർ 210/2024 എന്ന FIR വേങ്ങര പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്യുകയുണ്ടായി. വിഷയത്തിൽ സക്രിയമായ പോലീസ് ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതികൾ തെളിവുകൾ സഹിതം സൈബർ സെല്ലിൽ സമർപ്പിച്ചത്. എന്നാൽ ഒരു വർഷത്തോളം പിന്നിട്ട്, പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ പോലീസിന് നേരിട്ട് ഏറ്റെടുക്കാൻ കഴിയാത്ത non cognizable offense ആയതിനാൽ എന്നോട് കോടതി വഴി പരിഹാരം തേടാൻ നിർദേശിച്ചുകൊണ്ടുള്ള അറിയിപ്പാണ് തപാലിൽ പോലീസിൽ നിന്ന് കിട്ടിയത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന് ഇപ്പോൾ കർമ്മ ന്യൂസ് അധികാരികളെ കൺമുന്നിൽ കിട്ടിയ സ്ഥിതിക്ക് ഇത്രയും പറഞ്ഞു എന്ന് മാത്രം.

Latest Stories

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...

വാർത്താ വായനക്കിടെ ഇസ്രയേലിന്റെ മിസൈലാക്രമണം; ഇറാനിൽ ഔദ്യോഗിക ചാനലിന്റെ മാധ്യമ പ്രവർത്തകയും, സാങ്കേതിക പ്രവർത്തകനും കൊല്ലപ്പെട്ടു

മിമിക്രി എന്ന പേരിൽ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ, കൃത്യമായി കാണിച്ചാൽ ഒരു പവൻ സമ്മാനം; വെല്ലുവിളിയുമായി നടൻ സത്യന്റെ മകൻ

അവന്റെ അടി കണ്ട് എന്റെ കിളി പോയി, യുവരാജും ലാറയും കളിക്കുന്നതുപോലെയാണ് ആ താരത്തിന്റെ ബാറ്റിങ്, രാജസ്ഥാൻ താരത്തെ പുകഴ്ത്തി ബട്ലർ

എംഎസ്സി എല്‍സ 3 മുങ്ങിയ സംഭവം; അഞ്ച് നാവികരുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു

‘സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു, നൽകിയില്ലെങ്കിൽ മോശം റിവ്യൂ നൽകുമെന്ന് ഭീഷണി'; പരാതിയുമായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ്

മുഖത്തെ രോമങ്ങൾ കാരണം​ 'ഗോഡ്സില്ല' എന്ന് വിളിച്ച് കളിയാക്കി; വെളിപ്പെടുത്തലുമായി ഗായിക ജൊനിറ്റ ഗാന്ധി

'ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പദവി റദ്ദാക്കണം'; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ക്യാപ്റ്റൻസി നോക്കി ഇരിക്കരുത്, നിനക്ക് വിധിച്ചിട്ടുളളതല്ല അത്, ഇം​ഗ്ലണ്ടിനെതിരെ പന്ത് ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം