ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയ്ക്ക് തീപ്പെട്ടി നല്‍കി, ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം നേമത്ത് ഭര്‍തൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവാണ്(46) അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയെ മര്‍ദ്ദിക്കുകയും, തീപ്പെട്ടി എടുത്ത് നല്‍കുകയും ചെയ്തതിന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ അംബുജ വിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38)യാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വഴക്ക് ഉണ്ടാവുകയും തുടര്‍ന്ന് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. എന്നാല്‍ ഭാര്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ അവരെ ബിജു മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ മകള്‍ വീട്ടില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. തീപ്പെട്ടി എടുത്ത് നല്‍കി ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് മകള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്