ഭര്‍ത്താവിനെ കാത്ത് ഭാര്യയും മകനും ഒരു മാസമായി പൂട്ടിയിട്ട വീടിന്റെ ടെറസില്‍

ഭര്‍ത്താവിനെ കാത്ത് ഒരു മാസമായി ഐരാപുരത്തെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിന്റെ ടെറസില്‍ കഴിയുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയും മകനും. മുപ്പത്തിയഞ്ചുകാരിയായ ജെബീര്‍ ഷെയ്ക്കും പതിനാലുകാരനായ മകന്‍ യോഹന്നാമുമാണ് പൂട്ടിയിട്ട വീടിന്റെ ടെറസിനുമുകളില്‍ ഒരുമാസമായി കഴിയുന്നത്. ഭര്‍ത്താവായ അനിലിനെ തേടി ഇവർ എത്തിയപ്പോൾ ഭർതൃ മാതാപിതാക്കള്‍ വീടു പൂട്ടി പോയി, ഇതേതുടർന്ന് തലചായ്ക്കാൻ ഇടമില്ലാതെ വന്നപ്പോൾ ടെറസിൽ അഭയം തേടുകയായിരുന്നു.

2002 ലാണ് അനിലും ജബീറയും വിവാഹിതരാകുന്നത്. ശേഷം യുപിയില്‍ സ്ഥിര താമസമാക്കിയിരുന്നു. ഇടയ്ക്ക് ഇവർ നാട്ടില്‍ എത്തി താമസിച്ചിരുന്നതായും യുവതി പറയുന്നു. തനിക്ക് ഓഹരിയായി ലഭിച്ച ആറു ലക്ഷം രൂപ അനിലിന്റെ വീടു നിര്‍മ്മാണത്തിനായി നല്‍കിയെന്നും യുവതി പറയുന്നു. 2010 ല്‍ ഭര്‍ത്താവ് യുപിയില്‍ നിന്ന് പോന്നുവെന്നും യുവതി പറയുന്നു. ഇതുവരെ തിരികെ എത്താത്തതിനെ തുടർന്ന് തന്റെ ഭർത്താവിനെ ഇയാളെ തേടിയാണ് യുവതിയും മകനും ഐരാപരുത്തെ വീട്ടിലെത്തിയത്.

സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഭര്‍ത്താവ് അനിലിനെ കണ്ടെത്താനും അവരുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ സൗകര്യം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജെബീറയും മകനും എത്തിയപ്പോള്‍ വീട് പൂട്ടി സ്ഥലം വിട്ട അനിലിന്റെ അച്ഛനമ്മമാരുടെ നടപടി മനുഷ്യത്വരഹിതമാണെന്നു അവര്‍ക്ക് വീട്ടില്‍ കയറി താമസിക്കാന്‍ അവകാശമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. യുവതിയുടെ പണം അപഹരിച്ച ശേഷം വഞ്ചിച്ചതിന് അനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കമ്മീഷൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുവതിക്കും മകനും വനിത കമ്മീഷൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പൊലീസ് സ്വീകരിച്ച നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മീഷന്റെ ഷെല്‍ട്ടര്‍ ഹോമിലേക്കോ സാമൂഹിക നീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറിത്താമസിക്കുന്നതിന് കമ്മീഷന്‍ അവസരമൊരുക്കും. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസസൗകര്യം നല്‍കണമെന്നാണ് ജെബീറയുടെ് നിലപാട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ