ഭര്‍ത്താവിനെ കാത്ത് ഭാര്യയും മകനും ഒരു മാസമായി പൂട്ടിയിട്ട വീടിന്റെ ടെറസില്‍

ഭര്‍ത്താവിനെ കാത്ത് ഒരു മാസമായി ഐരാപുരത്തെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിന്റെ ടെറസില്‍ കഴിയുകയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയും മകനും. മുപ്പത്തിയഞ്ചുകാരിയായ ജെബീര്‍ ഷെയ്ക്കും പതിനാലുകാരനായ മകന്‍ യോഹന്നാമുമാണ് പൂട്ടിയിട്ട വീടിന്റെ ടെറസിനുമുകളില്‍ ഒരുമാസമായി കഴിയുന്നത്. ഭര്‍ത്താവായ അനിലിനെ തേടി ഇവർ എത്തിയപ്പോൾ ഭർതൃ മാതാപിതാക്കള്‍ വീടു പൂട്ടി പോയി, ഇതേതുടർന്ന് തലചായ്ക്കാൻ ഇടമില്ലാതെ വന്നപ്പോൾ ടെറസിൽ അഭയം തേടുകയായിരുന്നു.

2002 ലാണ് അനിലും ജബീറയും വിവാഹിതരാകുന്നത്. ശേഷം യുപിയില്‍ സ്ഥിര താമസമാക്കിയിരുന്നു. ഇടയ്ക്ക് ഇവർ നാട്ടില്‍ എത്തി താമസിച്ചിരുന്നതായും യുവതി പറയുന്നു. തനിക്ക് ഓഹരിയായി ലഭിച്ച ആറു ലക്ഷം രൂപ അനിലിന്റെ വീടു നിര്‍മ്മാണത്തിനായി നല്‍കിയെന്നും യുവതി പറയുന്നു. 2010 ല്‍ ഭര്‍ത്താവ് യുപിയില്‍ നിന്ന് പോന്നുവെന്നും യുവതി പറയുന്നു. ഇതുവരെ തിരികെ എത്താത്തതിനെ തുടർന്ന് തന്റെ ഭർത്താവിനെ ഇയാളെ തേടിയാണ് യുവതിയും മകനും ഐരാപരുത്തെ വീട്ടിലെത്തിയത്.

സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഭര്‍ത്താവ് അനിലിനെ കണ്ടെത്താനും അവരുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ സൗകര്യം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജെബീറയും മകനും എത്തിയപ്പോള്‍ വീട് പൂട്ടി സ്ഥലം വിട്ട അനിലിന്റെ അച്ഛനമ്മമാരുടെ നടപടി മനുഷ്യത്വരഹിതമാണെന്നു അവര്‍ക്ക് വീട്ടില്‍ കയറി താമസിക്കാന്‍ അവകാശമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. യുവതിയുടെ പണം അപഹരിച്ച ശേഷം വഞ്ചിച്ചതിന് അനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കമ്മീഷൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുവതിക്കും മകനും വനിത കമ്മീഷൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പൊലീസ് സ്വീകരിച്ച നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മീഷന്റെ ഷെല്‍ട്ടര്‍ ഹോമിലേക്കോ സാമൂഹിക നീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറിത്താമസിക്കുന്നതിന് കമ്മീഷന്‍ അവസരമൊരുക്കും. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസസൗകര്യം നല്‍കണമെന്നാണ് ജെബീറയുടെ് നിലപാട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം