പൂവന്‍കോഴിയെ കണ്ട് ഭയന്ന് തിടമ്പേറ്റിയ കൊമ്പന്‍; ശീവേലിയില്‍ നിന്ന് ആനയെ മാറ്റി

തൃശൂര്‍ പഴയന്നൂരില്‍ പൂവന്‍കോഴികളെ കണ്ട് വിരണ്ട് തിടമ്പേറ്റിയ ആന. പഴയന്നൂര്‍ പഴന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശീവേലിക്കിടെയാണ് സംഭവം.

രണ്ടാം ഉത്സവ ദിനത്തില്‍ രാവിലെ ശീവേലി നടന്നുകൊണ്ടിരുന്ന സമയത്ത് കോഴികള്‍ കൂട്ടത്തോടെ ആനകളുടെ സമീപത്തുകൂടി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോഴികള്‍ അടുത്തെത്തുമ്പോള്‍ തിടമ്പേറ്റി നിന്ന ചിറ്റേപുറത്ത് ശ്രീക്കുട്ടന്‍ എന്ന ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. കോഴികളെ കണ്ട പേടിച്ച ആനയുടെ പ്രകടനം കണ്ട് ഉത്സവത്തിനെത്തിയ ആളുകളും പരിഭ്രാന്തകരാകാന്‍ തുടങ്ങി.

കോഴികള്‍ അടുത്തെത്തുമ്പോഴൊക്കെ ആന പേടിക്കാന്‍ തുടങ്ങിയതിനാല്‍ ഉടന്‍ തന്നെ തിടമ്പ് താഴെ ഇറക്കി. ശേഷം ആനയെ ലോറിയില്‍ കയറ്റി മടക്കി അയക്കുകയായിരുന്നു. രണ്ട് ആനകളാണ് ശീവേലിക്ക് ഉണ്ടായിരുന്നത്. പഴയന്നൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൂവന്‍കോഴികള്‍. ഇത്തരത്തില്‍ വഴിപാടായി സമര്‍പ്പിക്കപ്പെട്ട കോഴികളെ കണ്ടാണ് ആന വിരണ്ടത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി