ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673 കോടി; സിനിമാനിർമ്മാതാക്കളെയും വഞ്ചിച്ചതായി കണ്ടെത്തൽ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് ഇ ഡി കണ്ടെത്തൽ. നിരവധി സിനിമാനിർമാതാക്കളെ ലാഭത്തിൻ്റെ 50 ശതമാനം വാഗ്‌ദാനംചെയ്ത് ഹൈറിച്ച് ഉടമകൾ വഞ്ചിച്ചതായും പറയുന്നു. കേസിൽ നേരത്തെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി പ്രതാപൻ അറസ്റ്റിലായിരുന്നു. അതേസമയം ഭാര്യ ശ്രീനാ പ്രതാപനെ ഉടൻ അറസ്റ്റുചെയ്യുമെന്നാണ് സൂചന.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒടിടി പ്ലാറ്റ്ഫോം തുടങ്ങിയത്. ‘ആക്ഷൻ ഒടിടി.’ എന്ന പ്ലാറ്റ്ഫോം വാങ്ങി ‘എച്ച്ആർ ഒടിടി.’ എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയിൽനിന്നാണ് ഇവർ നാലരക്കോടി രൂപയ്ക്ക് ‘ആക്ഷൻ ഒടിടി’ വാങ്ങിയത്.

ഹൈറിച്ച് സോഫ്റ്റ്വേർ കൈകാര്യംചെയ്‌തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷൻസിൻ്റെ ക്ലൗഡ് സെർവർ ഡേറ്റയിൽ നിന്നാണ് 1673.09 കോടി രൂപ ഒടിടിയിലൂടെ കമ്പനിയിലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകൾവഴിയാണ് പണം ഹെറിച്ചിലേക്ക് എത്തിയതെന്നും എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആർ. ഒടിടിയിലേക്ക് എത്തിയ 1673 കോടി രൂപയിൽനിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് തുക തിരിച്ചുനൽകിയെന്ന പ്രതികളുടെ മൊഴികളിൽ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടിൽ ഇനിയുള്ളത്.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍