ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673 കോടി; സിനിമാനിർമ്മാതാക്കളെയും വഞ്ചിച്ചതായി കണ്ടെത്തൽ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് ഇ ഡി കണ്ടെത്തൽ. നിരവധി സിനിമാനിർമാതാക്കളെ ലാഭത്തിൻ്റെ 50 ശതമാനം വാഗ്‌ദാനംചെയ്ത് ഹൈറിച്ച് ഉടമകൾ വഞ്ചിച്ചതായും പറയുന്നു. കേസിൽ നേരത്തെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി പ്രതാപൻ അറസ്റ്റിലായിരുന്നു. അതേസമയം ഭാര്യ ശ്രീനാ പ്രതാപനെ ഉടൻ അറസ്റ്റുചെയ്യുമെന്നാണ് സൂചന.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒടിടി പ്ലാറ്റ്ഫോം തുടങ്ങിയത്. ‘ആക്ഷൻ ഒടിടി.’ എന്ന പ്ലാറ്റ്ഫോം വാങ്ങി ‘എച്ച്ആർ ഒടിടി.’ എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയിൽനിന്നാണ് ഇവർ നാലരക്കോടി രൂപയ്ക്ക് ‘ആക്ഷൻ ഒടിടി’ വാങ്ങിയത്.

ഹൈറിച്ച് സോഫ്റ്റ്വേർ കൈകാര്യംചെയ്‌തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷൻസിൻ്റെ ക്ലൗഡ് സെർവർ ഡേറ്റയിൽ നിന്നാണ് 1673.09 കോടി രൂപ ഒടിടിയിലൂടെ കമ്പനിയിലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകൾവഴിയാണ് പണം ഹെറിച്ചിലേക്ക് എത്തിയതെന്നും എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആർ. ഒടിടിയിലേക്ക് എത്തിയ 1673 കോടി രൂപയിൽനിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് തുക തിരിച്ചുനൽകിയെന്ന പ്രതികളുടെ മൊഴികളിൽ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടിൽ ഇനിയുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ