നദികളിലെ ഉരുൾപ്പൊട്ടൽ അവശിഷ്ടങ്ങൾ നീക്കുന്നത് മാർച്ചിൽ തുടങ്ങുമെന്ന് സർക്കാർ; എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്ന് ഹൈക്കോടതിയുടെ പരിഹാസം

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ നദികളിലകപ്പെട്ട അവശിഷ്ടങ്ങൾ നീക്കുന്നതെന്തായെന്ന് ഹൈക്കോടതി സർക്കാരിനോട്. എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു. അതേസമയം മാർച്ചിൽ തുടങ്ങുമെന്ന് സർക്കാർ കോടതിയിൽ മറുപടി നൽകി. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

അസസ്മെന്റ് കഴിഞ്ഞുവെന്നും സർക്കാർ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിച്ച വായ്പ മാർച്ച് 31ന് മുമ്പായി ഉപയോഗിക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുന്നതെന്നുള്ള കാര്യം കോടതിയിൽ ഫയൽ ചെയ്യേണ്ടതാണെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അത് ഫയൽ ചെയ്താൽ മാത്രമല്ലേ കേന്ദ്രസർക്കാരിനും കോടതിക്കും അറിയാൻ കഴിയൂ. പക്ഷേ പദ്ധതികൾ പൂർത്തിയാക്കാനുള്ള ടൈം ലിമിറ്റ് കോടതിയിൽ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഏതൊക്കെ പദ്ധതികൾ എപ്പോൾ പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാരിന് അറിയേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍