അവധി ദിവസവും അയ്യപ്പന്മാര്‍ക്കായി ഹൈക്കോടതി; ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. കോടതി അവധി ദിവസമായ ഇന്ന് ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ തിരക്കിനെ തുടര്‍ന്ന് തടഞ്ഞുനിറുത്തിയിരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനും കോടതി ഉത്തരവിട്ടു. കോട്ടയം, പാലാ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങളിലാണ് തീര്‍ത്ഥാടകരെ തടഞ്ഞുവച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ടെന്നും ഇക്കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഡിജിപി നേരിട്ട് ഇടപെടാനും കോടതി നിര്‍ദ്ദേശമുണ്ട്. ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കോടതി അറിയിച്ചു. അതേ സമയം കഴിഞ്ഞ ദിവസം റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാം പടി ചവിട്ടിയത്. 100969 പേരാണ് ഞായറാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത്.

ഈ സീസണില്‍ പതിനെട്ടാം പടി ചവിട്ടിയ ഭക്തരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അവധി ദിവസവും കൂടാതെ പ്രത്യേക പൂജാ ദിവസവും ആയതിനാലാണ് തിരക്ക് ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് കഴിഞ്ഞ ദിവസം മല കയറിയത്. മിനുട്ടില്‍ 72 പേര്‍ എന്ന കണക്കിലാണ് നിലവില്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്.

പരമാവധി തീര്‍ത്ഥാടകരെ കയറ്റി വിടുമ്പോഴും തിരക്കിന് യാതൊരു ശമനവുമില്ല. കഴിഞ്ഞ ദിവസം എത്തിയ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം പേര്‍ക്കും ദര്‍ശനം സാധ്യമായത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. 24 മണിക്കൂറിലേറെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദര്‍ശനത്തിനായി കാത്തുനിന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ