ഭര്‍തൃപിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, മലപ്പുറത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുബം

മലപ്പുറം തിരൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ(24)യെയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ഹര്‍ഷാദും ഇയാളുടെ പിതാവ് മുസ്തഫയും ലബീബയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭര്‍ത്താവും ഭര്‍തൃപിതാവും മാനസികമായും ശാരീരികമായും ലബീബയെ പീഡിപ്പിച്ചിരുന്നു. ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മകള്‍ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നുവെന്ന് ലബീബയുടെ മാതാവ് പറഞ്ഞു. പലപ്പോഴും ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നാല് മാസം മുമ്പായിരുന്നു ബീരാഞ്ചിറ ചെറിയ പറപ്പൂരില്‍ കല്‍പറമ്പില്‍ മുസ്തഫയുടെ മകന്‍ ഹര്‍ഷാദിന്റെയും ലബീബയുടേയും വിവാഹം. ഹര്‍ഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. സഹോദരന്റെ മരണ ശേഷം ലബീബയെ ഹര്‍ഷാദ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ലബീബയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.

ഭര്‍തൃ വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ലബീബ ആലത്തിയൂരിലെ സ്വന്തം വീട്ടിലേക്ക് തിരികെ പോയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍തൃപിതാവ് മുസ്തഫ വന്ന് ലബീബയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പോകാന്‍ തയ്യാറാകാതിരുന്നതോടെ മുസ്്തഫ മകനെ കൊണ്ടുപോവുകയും പിന്നീട് കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ലബീബയെ വരുത്തിക്കുകയുമായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പിലാണ്് തിരികെ കൊണ്ടുപോയത്.

തിങ്കളാഴ്ച കാലത്ത് മകള്‍ ബാത്ത് റൂമില്‍ വീണു എന്നാണ് ലബീബയുടെ വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരിച്ചതായി അറിഞ്ഞു. പിന്നാലെയാണ് ബാത്ത് റൂമില്‍ തൂങ്ങി മരിച്ചുവെന്ന കാര്യം പുറത്ത് വന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക