മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ആരുടെ കണ്ണില്‍ പൊടിയിടാന്‍; ഈ നടപടി എന്ത് അധികാരത്തില്‍; അന്വേഷണ പരിധി അറിക്കണം; സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാരിനെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി. സിവില്‍ കോടതി തീര്‍പ്പാക്കിയ ഭൂമി കേസ് അടക്കം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

വഖഫ് കേന്ദ്ര നിയമമായതിനാല്‍ അവിടെ കമീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് ചോദിച്ച കോടതി, ഇത്തരം നടപടി ആരുടെ കണ്ണില്‍പൊടിയിടാനാണെന്നും ചോദിച്ചു. അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണ പരിധി അറിയിക്കാനും നിര്‍ദേശിച്ചു. ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.

മുനമ്ബത്തെ 104 ഏക്കര്‍ വഖഫ് ഭൂമിയാണെന്ന് നേരത്തേ കോടതി കണ്ടെത്തിയതാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈകോടതി വാക്കാല്‍ പറഞ്ഞു. ഈ ഭൂമി കമീഷന്റെ അന്വേഷണ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടോ. ഇതുകൂടി ഉള്‍പ്പെടുത്തി വീണ്ടും കമീഷനെ നിയമിക്കാന്‍ എന്ത് അധികാരമാണ് സര്‍ക്കാറിനുള്ളത്. കമീഷന്‍ നിയമനം സര്‍ക്കാര്‍ മനസ്സിരുത്തിയെടുത്ത തീരുമാനമല്ല. സിവില്‍ കോടതി തീര്‍പ്പാക്കിയ ഉടമസ്ഥാവകാശ വിഷയത്തില്‍ കമീഷന് ഇടപെടാനാവില്ല. പിന്നെങ്ങനെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമീഷന് സാധിക്കും.

തീര്‍പ്പാക്കിയ വിഷയത്തില്‍ ജുഡീഷ്യല്‍ കമീഷനെ നിയമിച്ച ഇത്തരം നടപടികള്‍ ദൂഷ്യഫലമാവും ഉണ്ടാക്കുകയെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ കമീഷന്റെ അന്വേഷണ പരിധി സംബന്ധിച്ച് മറുപടി നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസ് അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല