റേഷന്‍ ലഭിക്കാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം; സമരം പ്രഖ്യാപിച്ച് റേഷന്‍ കട ഉടമകള്‍

സംസ്ഥാനത്ത് ഇനി റേഷന്‍ ലഭിക്കാന്‍ ബുധനാഴ്ച വരെ കാത്തിരിക്കണം. ഇ പോസ് ക്രമീകരണത്തിനായി സംസ്ഥാനത്ത് ശനിയാഴ്ച അടച്ച റേഷന്‍ കടകള്‍ ഇനി ബുധനാഴ്ചയാണ് തുറന്ന് പ്രവര്‍ത്തിക്കുക. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി റേഷന്‍ കട ഉടമകള്‍ സമരം പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

ഞായറാഴ്ച ആയതിനാല്‍ നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ കട ഉടമകളുടെ സമരം. ഇതോടെ പ്രതിസന്ധിയിലാകുന്നത് ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത ഉപഭോക്താക്കളാണ്.

സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിട്ടിരുന്ന സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ അഞ്ചാം തീയതി വരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രതിമാസം ആദ്യ വാരം റേഷന്‍ വാങ്ങുന്നവരുടെ എണ്ണം താരതമ്യേനേ കൂടുതലാണ്. ഇനി ജൂലൈ 10 വരെ റേഷനായി കാത്തിരിക്കണമെന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ