ഹാരിസ് ആത്മഹത്യ ചെയ്യില്ല; വധഭീഷണി ഉണ്ടായിരുന്നു, ഷൈബിന് എതിരെ കുടുംബം

ഒറ്റമൂലി വൈദ്യന്‍ ഷെബാ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സുഹൃത്തായ ഹാരിസിനെ ഷൈബിന്‍ കൊലപ്പെടുത്തിയതാണെന്നാണ് പുതിയ ആരോപണം. ഹാരിസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഹാരിസിന് വധഭീഷണി ഉണ്ടായിരുന്നു. പല തവണ ജീവന്‍ രക്ഷപ്പെട്ടതാണെന്നും മാതാവും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.

2020 മാര്‍ച്ചിലാണ് മുക്കം സ്വദേശിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ലാറ്റില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുവരെ പരാതിപ്പെടാതിരുന്നത് ഷൈബിനെ ഭയന്നിട്ടാണ്. പ്രതികരിച്ചാല്‍ തങ്ങളെ അപായപ്പെടുത്തുമോ എന്ന് ഭയന്നിരുന്നു. ഷൈബിന്റെ സ്വാധീനത്തെ കുറിച്ച് അറിയാമെന്നും അവര്‍ പറഞ്ഞു.  ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും പറയുന്നത്.

അതേസമയം ഷൈബിന്‍ അഷ്‌റഫിന് 300 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് പൊലീസ് പറയുന്നു. ഈ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു .2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.

മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു.സംഭവം കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പേഞ്ചരി സ്വദേശി ഷെബിന്‍ അഷ്റഫിന് യു എ ഇയിലുളള ദൂരൂഹ ബന്ധങ്ങളെക്കുറിച്ചും, ചുരുങ്ങിയ കാലം കൊണ്ട് 500 കോടിയലധികം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഹവാല ഇടപാടിലൂടെ പണം കൈമാറുന്ന ചില തീവ്രവാദി സംഘങ്ങളുമായി ഷെബിന്‍ അഷ്റഫിന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു. രാജ്യാന്തര ഇടപാടുകള്‍ ഈ കേസില്‍ ഉള്‍പ്പെടുന്നതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

പത്ത് വര്‍ഷം കൊണ്ട് 500 കോടിയില്‍ പരം രൂപയുടെ സാമ്പാദ്യം ഷെബിന്‍ അഷ്റഫിനുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബുദാബിയില്‍ നടന്ന രണ്ട മലയാളികളുടെ കൊലപാതകങ്ങളില്‍ ഷെബിന്‍ അഷ്റഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടപ്പോഴാണ് അന്വേഷണം ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറ്റെടുത്തതും തീവ്രവാദ ഹവാല സംഘങ്ങളിലേക്ക്് അന്വേഷണം നീങ്ങിയതും. ഗള്‍ഫിലെ ദുരൂഹമായ പല കൊലപാതകങ്ങള്‍ക്ക് പിന്നിലും ഹവാല- തീവ്രവാദ- അധോലോക സംഘങ്ങളുടെ കൈകളുണ്ടെന്ന് നേരത്തെ തന്നെ വിവിധ അന്വേഷണങ്ങള്‍ നിന്ന് വ്യക്തമായിരുന്നു.

Latest Stories

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ല, ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ് : ഇറാൻ പ്രസിഡന്റ്