തെറ്റ് സംഭവിച്ചു, പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തിൽ മാപ്പു ചോദിക്കുന്നു; റാഫി പുതിയകടവ്

ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലിക്കെതിരെ അസഭ്യം പറഞ്ഞതിന് തന്നെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി റാഫി പുതിയകടവ്.

പൊതുപ്രവർത്തകനെന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പാണക്കാട് കുടുംബത്തിനുണ്ടായ വിഷമത്തിൽ മാപ്പു ചോദിക്കുന്നതായും റാഫി പുതിയകടവ് പറഞ്ഞു.

അതേസമയം മുഈൻ അലി ശിഹാബ് തങ്ങളുടെ വാക്കുകൾ പാർട്ടിവിരുദ്ധമാണെന്നും വാർത്താസമ്മേളനം തടസപ്പെടുത്തിയതിൽ തെറ്റില്ലെന്നും റാഫി പ്രതികരിച്ചു.

എന്നാൽ വാർത്താ സമ്മേളനം തടസപ്പെടുത്തിയതിൽ തെറ്റില്ലെന്നാണ് വിശ്വാസമെന്നും പാർട്ടിയെ പറഞ്ഞതു കൊണ്ടാണ് പ്രതികരിച്ചതെന്നും റാഫി കൂട്ടിച്ചേർത്തു.

അതേസമയം നേതൃത്വത്തിനെതിരെ സംസാരിച്ച മുഈൻ അലിക്കെതിരെ നടപടി വേണ്ടെന്നാണ് നിലവിലെ തീരുമാനം. താങ്ങൾ വാർത്ത സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ തെറ്റായിരുന്നെന്നും യോഗം വിലയിരുത്തി.

മുഈൻ അലിയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായി. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർത്തിയത്.

ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയിൽ പിതാവ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടില്ലെന്നും മുഈനലി പറഞ്ഞിരുന്നു.

Latest Stories

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ