ശബരിമലയിൽ തത്കാലം യുവതീപ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ; യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് മന്ത്രി എ. കെ ബാലന്‍

ശബരിമലയിലെ യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാല ബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ  തത്കാലം പ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ തലത്തിലെ ധാരണ. വിധിയിൽ സുപ്രീം കോടതി വ്യക്തത വരുത്തിയ ശേഷം മതി തുടർനടപടികളെന്നാണ് സർക്കാരിന്‍റെ നിലപാട്. യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിധിയിലെ ആശയക്കുഴപ്പം തീർക്കാൻ നിയമ വിദഗ്ധരുടെ ഉപദേശം തേടാനാണ് തീരുമാനം.

ഒരു വശത്ത് യുവതീപ്രവേശന വിധി സ്റ്റേ ചെയ്തില്ല. മറുവശത്ത് ഹർജികളെല്ലാം വിശാല ബെഞ്ച് പരിശോധിക്കുന്നു. ഈ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ പഴയ ആവേശം വിടുന്നു. മതാചാരം കോടതിയാണോ നിർണയിക്കേണ്ടെതടക്കമുള്ള കാര്യങ്ങളാണ് വിശാല ബെഞ്ചിൻറെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തിൽ യുവതീപ്രവേശന വിധി കർശനമായി പാലിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാരിന്‍റെ പൊതുവിലയിരുത്തൽ. യുവതികളെത്തിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് നിങ്ങള്‍ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ട എന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

യുവതീപ്രവേശനത്തിൽ തത്കാലം പിന്നോട്ട് പോകുകയാണെങ്കിലും സ്റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോ എന്ന പ്രശ്നം സർക്കാരിന് മുന്നിലുണ്ട്. പക്ഷേ വിശാല ബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിലെല്ലാം നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാരിൻറെ തുടർനിലപാട്.

വിശ്വാസ പ്രശ്നത്തിൽ എടുത്ത നിലപാടിനുള്ള അംഗീകരമാണ് വിധിയെന്ന് കോൺഗ്രസ് വിശദീകരിക്കുന്നു. എന്നാൽ മുസ്ലിം സ്ത്രീകളുടെ ആരാധനാലയ പ്രവേശനവും കോടതി പരിഗണിക്കുമെന്നത് ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച ലീഗിനെയും വെട്ടിലാക്കി. ഇന്നത്തെ വിധിയിലെ ആശയക്കുഴപ്പത്തിൽ ഊന്നി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് നീക്കം.

അതേസമയം യുവതീപ്രവേശനത്തെ എതിർക്കുന്ന നിലപാട് ബിജെപി ആവർത്തിക്കുന്നു. കേന്ദ്രമസഹമന്ത്രി വി മുരളീധരന്‍ തന്നെ ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘർഷം ഒഴിവാക്കലിനാണ് സർക്കാരിൻറെ പ്രഥമ പരിഗണന. യുവതികളെത്തിയാൽ പൊലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി തുടരും.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ