നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബുകളെയും ചുണ്ടൻവള്ളങ്ങളെയും തഴഞ്ഞ് സർക്കാർ, ഒരു കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ അനുവദിച്ചില്ല

നെഹ്‌റു ട്രോഫി വളളംകളി മത്സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ക്ലബുകൾക്ക് നൽകേണ്ട ഗ്രാന്റും ബോണസും അനുവദിക്കാതെ സർക്കാർ. ഒരു കോടി രൂപ ഗ്രാന്റ് ഇനത്തിൽ നൽകേണ്ടിടത്ത് ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. ഇതോടെ കടുത്ത സാമ്പത്തിക നേരിടുന്ന നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബ് ഉടമകൾ തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

പുന്നമടയിൽ നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12 നാണ്.  19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്വന്തമായി കടംവാങ്ങിയും പണം മുടക്കിയുമാണ് ക്ലബ് ഉടമകൾ ജലമേളക്കായി ഒരുക്കങ്ങൾ നടത്തിയത്. എന്നാൽ മത്സരം അവസാനിച്ചതോടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.

വള്ളംകളി സംഘാടകരായ എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാർ പണം നല്‍കേണ്ടത്. കൈയില്‍ പണമില്ലെന്നാണ് സർക്കാരിന്റെ മറുപടി. സർക്കാർ ആകെ നൽകിയത് 19 ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സും ചെറുവള്ളങ്ങൾക്ക് 25000 രൂപയുമാണ്.

ബോണസ് തുക വൈകുന്നത് പ്രതിഷേധാർഹമാണെന്ന് കേരളം ബോട്ട് ക്ലബ് അസോസിയേഷൻ പ്രതികരിച്ചു. അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നും ക്ലബുകളും അസോസിയേഷനായും സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള മല്‍സരങ്ങളിൽ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാ‍ന്‍ ഉടൻ യോഗം ചേരും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം