നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബുകളെയും ചുണ്ടൻവള്ളങ്ങളെയും തഴഞ്ഞ് സർക്കാർ, ഒരു കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ അനുവദിച്ചില്ല

നെഹ്‌റു ട്രോഫി വളളംകളി മത്സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ക്ലബുകൾക്ക് നൽകേണ്ട ഗ്രാന്റും ബോണസും അനുവദിക്കാതെ സർക്കാർ. ഒരു കോടി രൂപ ഗ്രാന്റ് ഇനത്തിൽ നൽകേണ്ടിടത്ത് ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്. ഇതോടെ കടുത്ത സാമ്പത്തിക നേരിടുന്ന നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബ് ഉടമകൾ തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

പുന്നമടയിൽ നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12 നാണ്.  19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്വന്തമായി കടംവാങ്ങിയും പണം മുടക്കിയുമാണ് ക്ലബ് ഉടമകൾ ജലമേളക്കായി ഒരുക്കങ്ങൾ നടത്തിയത്. എന്നാൽ മത്സരം അവസാനിച്ചതോടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.

വള്ളംകളി സംഘാടകരായ എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാർ പണം നല്‍കേണ്ടത്. കൈയില്‍ പണമില്ലെന്നാണ് സർക്കാരിന്റെ മറുപടി. സർക്കാർ ആകെ നൽകിയത് 19 ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സും ചെറുവള്ളങ്ങൾക്ക് 25000 രൂപയുമാണ്.

ബോണസ് തുക വൈകുന്നത് പ്രതിഷേധാർഹമാണെന്ന് കേരളം ബോട്ട് ക്ലബ് അസോസിയേഷൻ പ്രതികരിച്ചു. അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നും ക്ലബുകളും അസോസിയേഷനായും സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള മല്‍സരങ്ങളിൽ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാ‍ന്‍ ഉടൻ യോഗം ചേരും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക