കേസ് തോല്‍ക്കുമെന്ന് സരിത വിളിച്ചു പറഞ്ഞു; ഗുരുതര ആരോപണവുമായി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ ഗുരുതര ആരപണവുമായി അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളുമെന്നും കേസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സരിത ഫോണ്‍ വിളിച്ചു പറഞ്ഞുവെന്നാണ് ആരോപണം.

ഈ മാസം 30നാണ് ഹര്‍ജിയില്‍ വിധി പറയുക. സിബിഐ കോടതിയുടെ വിധിക്ക് എതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ സഹായം നല്‍കാമെന്നും സരിത പറഞ്ഞു. കേസ് എങ്ങനെയാണ് തോല്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ അറിയാമെന്നായിരുന്നു അവരുടെ മറുപടി. നേരത്തെ ഒരിക്കല്‍ വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

സരിത എസ് നായരാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് അവര്‍ വിളിച്ചത്. പേപ്പറില്‍ ഒപ്പിട്ടാല്‍ നിയമസഹായം നല്‍കാമെന്ന് പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നല്‍കാമെന്നൊക്കെയാണ് പറഞ്ഞത്. എന്നാല്‍ താന്‍ ആരോടും സഹായം ചോദിച്ചിരുന്നില്ല. സരിതയെ തനിക്ക് ഒരു പരിചയവും ഇല്ല. കേസില്‍ അട്ടിമറി സംശയിക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഇപ്പോള്‍ പുറത്ത് പറയുന്നതെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ വ്യക്തമാക്കി.

അതേ സമയം ഫോണ്‍ വിളിച്ചത് താന്‍ തന്നെയാണെന്ന് സരിതയും പറഞ്ഞു. സൗഹാര്‍ദ്ദപരമായി കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനാണ് വിളിച്ചത്. ഇതുപോലുള്ള കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Latest Stories

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി