ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് സ്വര്‍ണം തട്ടിയ കേസ്; തെളിവെടുപ്പില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് എടോടി ശാഖയില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. കേസില്‍ പിടിയിലായ പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജര്‍ മധു ജയകുമാറിനെ തമിഴ്‌നാട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെത്തിയത്.

വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതിയുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡിബിഎസ് ബാങ്കില്‍ നിന്നുമാണ് ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം തമിഴ്‌നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയംവയ്ക്കുകയായിരുന്നു പ്രതി. ഇതില്‍ നിന്ന് ലഭിച്ച പണം പ്രതി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇനിയും കണ്ടെത്താനുള്ള 20 കിലോഗ്രാം സ്വര്‍ണത്തിനായി പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്.

കര്‍ണാടക-തെലങ്കാന അതിര്‍ത്തിയായ ബിദര്‍ ഹുംനാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൂനെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പിടികൂടിയത്. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍ സ്ഥാപനത്തില്‍ 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടിയിലേറെ തട്ടിയെന്നാണ് പരാതി.

മധുജയകുമാര്‍ ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി. ഇതേ തുടര്‍ന്ന് പുതുതായി സ്ഥാപനത്തില്‍ ചാര്‍ജ്ജെടുത്ത മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും മധുജയകുമാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6വരെ 42 അക്കൗണ്ടുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു; പോറ്റിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നോയെന്ന് അന്വേഷണം

പിടി തരാതെ സ്വർണവില ; ഇന്ന് പവന് കൂടിയത് രണ്ടായിരത്തിലേറെ രൂപ!

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല'; ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ

617 കോടി രൂപ ചെലവ്, രാജ്യത്തെ ആദ്യ അവയമാറ്റ ആശുപത്രിയ്ക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി തറക്കല്ലിടും

ടി-20 ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് സ്റ്റാർ ഓൾറൗണ്ടറിന് കിട്ടിയത് വമ്പൻ പണി, ടൂർണമെന്റ് നഷ്ടമാകും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ചുകഴിഞ്ഞു, ആർക്കും അവനെ തടയാനാകില്ല: വിരേന്ദർ സെവാഗ്

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സൂര്യൻ ഒരിക്കലും അസ്തമിക്കില്ല, എന്നാൽ ഇന്നലെ സൂര്യൻ നേരിട്ടിറങ്ങി അവരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചു; വൈഭവ് സൂര്യവൻഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി ആരാധകർ

ഈ കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു, അവരാണ് ഈ ലോകകപ്പിലെ ഹീറോസ്: വൈഭവ് സൂര്യവൻഷി

സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്: സൂര്യകുമാർ യാദവ്

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടാൻ പോകുന്നത് ആ ടീമാണ്: രവിചന്ദ്രൻ അശ്വിൻ