സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎമ്മിനെ മുതലെടുത്തു, കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഎമ്മിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തു. ഇവര്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും പേര് ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള പൊതുചര്‍ച്ചയുടെ സമയത്താണ് ഇവര്‍ ആരോപണം ഉന്നയിച്ചത്.

ജില്ലയില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത് സിപിഎമ്മിനെയും പാര്‍ട്ടി നേതാക്കളെയും മുതലാക്കിയാണ്. സിപിഎമ്മിനെ നയിക്കുന്നത് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളാണ്. വന്‍ സാമ്പത്തിക നേട്ടമാണ് പാര്‍ട്ടിയെ ഉപയോഗിച്ച് സംഘങ്ങള്‍ നേടിയത്. ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെ മറയാക്കി പ്രവര്‍ത്തിക്കുന്നത് തിരിച്ചറിയാന്‍ പല നേതാക്കള്‍ക്കും കഴിയുന്നില്ലെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ഇത് തടയാന്‍ കഴിയാതെ പോയത് വീഴ്ചയാണ്. എന്നാല്‍ ഒരു നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം.

സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായും നേതാക്കളുടെ ആളുകളായി തോന്നിപ്പിക്കും വിധവുമാണ് ഇത്തരം സംഘങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ പിന്നീട് സ്വര്‍ണ്ണക്കടത്തിലേക്കും ക്വട്ടേഷനിലേക്കും മാറുന്നു. ഇത് പുറത്ത് വരുന്നതോടെ പാര്‍ട്ടിക്ക് ചീത്തപ്പേരാവുകയാണ്. പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ 49 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന് ഇന്ന് സമാപനമാകും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക