സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം തീവ്രവാദത്തിന് ഉപയോഗിച്ചോ? അന്വേഷണം തുടങ്ങി നാലുമാസം പിന്നിട്ടിട്ടും തെളിവ് ഹാജരാക്കാനാകാതെ എന്‍.ഐ.എ

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ  സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിൽ നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നതിന് ഇതുവരെ തെളിവ് കണ്ടെത്താനാകാതെ എന്‍ഐഎ. എൻഐഎയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള അനുബന്ധ തെളിവുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പും നല്‍കി.

അന്വേഷണം തുടങ്ങി നാലുമാസം പിന്നിടുമ്പോഴും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന യുഎപിഎ ചുമത്തിയ ഈ കുറ്റത്തിനുള്ള തെളിവിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ എന്‍ഐഎ മൗനം പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എന്‍ഐഎ  രജിസ്റ്റർ ചെയ്ത കേസിന്റെ “ഗതി” ഇന്നറിയാം

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് രണ്ടു തരത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയെന്നാണ് എന്‍ഐഎ, എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടി സ്വര്‍ണം കടത്തുന്നു എന്നും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നും. പിന്നീട് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് യുഎഇ എന്ന രാജ്യവുമായുമായുള്ള സൗഹൃദത്തില്‍ വിള്ളലുണ്ടാക്കിയെന്നും എന്‍ഐഎ പറഞ്ഞു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍, പ്രാഥമിക കണ്ടെത്തലായി സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാല് മാസത്തിന് ശേഷവും ഇത്തരത്തില്‍ ഒരു കണ്ടെത്തലിനും തെളിവ് ലഭിച്ചിട്ടില്ല. പ്രതികള്‍ക്ക് എതിരെ യുഎപിഎ നിയമപ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കുറ്റവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കിയെന്ന കുറ്റവും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയെന്ന കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഈ വകുപ്പുകള്‍ എല്ലാ പ്രതികള്‍ക്കുമെതിരെ ചുമത്തുന്ന കാര്യത്തില്‍ എന്‍ഐഎ ഉറച്ച് നില്‍ക്കുകയാണോ എന്ന് എന്‍ഐഎ കോടതി ചോദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ സമര്‍പ്പിച്ച പത്തുപേജുള്ള സത്യവാങ്മൂലത്തിലും സ്വര്‍ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി പറയുന്നില്ല. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കാന്‍ സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.

എന്നാല്‍ ആയിരം കിലോ സ്വര്‍ണം കടത്തിയ കേസിലും യുഎപിഎ ചുമത്തിയിട്ടില്ലെന്നും നികുതിവെട്ടിപ്പിനെതിരായ കസ്റ്റംസ് കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ലെങ്കില്‍ കേസ് ദുര്‍ബലമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ