മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ജോര്‍ജ് കുര്യന്‍; കേരള കോണ്‍ഗ്രസിനെ അടുപ്പിക്കാതെ സഭ; ബിജെപി നേതാവിന്റെ വരവില്‍ പാംപ്ലാനിക്കും കല്ലറങ്ങാടിനും വിമര്‍ശനം

കേരള കോണ്‍ഗ്രസ് എംപിമാരെയും മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യനെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്രിസ്ത്യന്‍ വിശ്വാസികളാണ് ഇത്തരം ഒരു എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പാലായിലാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി നടക്കുന്നത്.

സഭാ നിയമപ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കലാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ചേരേണ്ടത്. 2016ലാണ് അവസാന അസംബ്ലി നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദം കാരണമാണ് അഞ്ചുവര്‍ഷത്തിനു പകരം എട്ടാംവര്‍ഷം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാം സമ്മേളനം ആഗസ്റ്റ് 23ന് പാലായില്‍ തുടങ്ങിയത്.

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/24/syro-malabar-church-67.jpg?w=1120&h=583

സഭയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസുകളെ പ്രതിനിധീകരിക്കുന്ന രണ്ട് എം.പിമാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ട്. ജോസ് കെ. മാണിയും ഫ്രാന്‍സിസ് ജോര്‍ജും. വിവിധ കേരളകോണ്‍ഗ്രസുകളില്‍ നിന്നു നാലു എം.എല്‍.എമാര്‍ നിയമസഭയിലുണ്ട്. മന്ത്രിയായ റോഷി അഗസ്റ്റ്യനും ക്രൈസ്തവ വിശ്വാസിയാണ്. കോണ്‍ഗ്രസില്‍ നിരവധി ക്രിസ്ത്യന്‍ എംഎല്‍എമാരുമുണ്ട്. ര്‍. എന്നാല്‍, അവരെയൊക്കെ മറികടന്നു ഉദ്ഘാടന സമ്മേളന വേദിയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ എത്തിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. നാല്‍പതുവര്‍ഷമായി ആര്‍.എസ്.എസിന്റെ കറതീര്‍ന്ന പ്രവര്‍ത്തകനും സംഘപരിവാറിനായി ജീവിതം മാറ്റിവെച്ചതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയ വ്യക്തിയുമാണ് ജോര്‍ജ് കുര്യനെന്ന് ഇവര്‍ ആരോപിക്കുന്നു.

സീറോമലബാര്‍ സഭയുടെ രാഷ്ടീയ വിഭാഗമെന്ന് അറിയപ്പെടുന്ന കേരള കോണ്‍ഗ്രസുകളുടെ നേതാക്കളെ ഒഴിവാക്കി കടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതു സഭക്കുള്ളില്‍തന്നെ കടുത്ത എതിര്‍പ്പുണ്ട്. തലശേരി ആര്‍ച്ചു ബിഷപ്പും സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനിയും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ജോര്‍ജു കുര്യനു പ്രമുഖസ്ഥാനം നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, അഞ്ച് ദശലക്ഷം സിറോമലബാര്‍ സഭാതനയരുടെ പ്രതിനിധികള്‍ കൂട്ടായ പ്രാര്‍ത്ഥനയുടെയും പഠനത്തിന്റേയും നിറവില്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി അവസാന ദിവസത്തേക്ക് അടുക്കുകയാണ്.. ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമടക്കം 348 അംഗങ്ങള്‍ പങ്കെടുക്കുന്നത്.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍