അര്‍ജന്റീന ആരാധകന്‍ സൗജന്യമായി നല്‍കിയ 1000 ബിരിയാണി വാങ്ങാന്‍ തിക്കിതിരക്കി ജനക്കൂട്ടം, നീണ്ട ക്യൂ, കൂടെ ഷാഫി പറമ്പിലും; ഒടുവില്‍ ട്വിസ്റ്റ്

ര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ സൗജന്യ ബിരിയാണി വിതരണം ചെയ്ത ഹോട്ടലിന്റെ മുന്നില്‍ നീണ്ട ക്യൂവും തിരക്കും. ആര്‍ജന്റീന വിജയിച്ചാല്‍ 1000 പേര്‍ക്കു സൗജന്യ ബിരിയാണി നല്‍കുമെന്ന് തൃശ്ശൂര്‍ പള്ളിമൂലയിലെ റോക്ക്ലാന്റ് ഹോട്ടല്‍ ഉടമ ഷിബു പൊറത്തൂര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്നു രാവിലെ തന്നെ ഷിബു വാഗ്ദാനം നടപ്പാക്കി. സൗജന്യ ബിരിയാണി വിതരണം അറിഞ്ഞ് ആയിരക്കണക്കിന് ആള്‍ക്കാരാണ് കടയിലും റോഡിലുമായി തടിച്ച് കൂടിയത്.

ബിരിയാണി ചെമ്പ് തുറന്നപ്പോള്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചരിത്രനേട്ടമെന്ന് ഷാഫിയുടെ പ്രതികരണം. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അര്‍ജന്റീന തോറ്റപ്പോഴും ടീമിനൊപ്പം നിലകൊണ്ടുവെന്ന് ഷാഫി പറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ഉള്‍പ്പെടെ കൂടെയുണ്ടായി. ഇന്നു രാവിലെ മുതല്‍ മെസിയുടെ ആരാധകര്‍ ക്യൂനിന്നാണ് ഭക്ഷണം ആസ്വദിച്ചത്.

പുലര്‍ച്ചെ മുതല്‍ ഇവിടെ ക്രമീകരണങ്ങള്‍ തുടങ്ങിയിരുന്നു. ലോകകപ്പില്‍ മെസി മുത്തമിട്ടതു തകര്‍ത്ത് ആഘോഷിക്കും. ഇതില്‍പരം എന്തു സന്തോഷമുണ്ടാകാനാണ് എന്നായിരുന്നു ഷിബുവിന്റെ പ്രതികരണം. ഹോട്ടലിനു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഉല്‍ക്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ പിന്നിട്ട് അവസാനനിമിഷമാണ് മെസി കപ്പ് നെഞ്ചോടുചേര്‍ക്കുമെന്ന് വ്യക്തമായത്. അതുവരെ ഷിബു മുള്‍മുനയില്‍. വിജയത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് സൗജന്യഭക്ഷണംനല്‍കുന്നത് ഇതാദ്യമായാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെന്‍സന്‍ ജോസ് കാക്കശേിയും കൂടെയുണ്ടായി.

ഷൂട്ടൗട്ടില്‍ അര്‍ജന്റീന വിജയിച്ചതോടെ ഷിബുവും കൂട്ടരും ബിരിയാണി ഒരുക്കങ്ങളിലേക്ക് കടന്നു. ആവേശപ്പോരാട്ടത്തില്‍ ആര്‍പ്പുവിളിച്ച് ശബ്ദം പോയ അവസ്ഥയിലാണ് ഷിബു. 280 കിലോ കോഴിയാണ് ആദ്യം 1000 പേര്‍ക്കുള്ള ചിക്കന്‍ബിരിയാണിയുണ്ടാക്കാന്‍ ഉപയോഗിച്ചത്. 150 കിലോയുടെ അരിയും. പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശി ബഷീര്‍, തൃശൂര്‍ കോലഴി ഗോപി എന്നിവരുടെ നേതൃത്വത്തില്‍ 40 പേരാണ് ബിരിയാണി തയാറാക്കിയത്. 1000 ബിരിയാണി സൗജന്യമായി നല്‍കിയിട്ടും ക്യൂവില്‍ നിന്നവര്‍ക്ക് ഭക്ഷണം കിട്ടിയില്ല. ഒടുവില്‍ ട്വിസ്റ്റായി വീണ്ടും ഷിബു പ്രഖ്യാപിച്ചു. 500 പേര്‍ക്ക് കൂടി സൗജന്യ ബിരിയാണി നല്‍കുമെന്ന്. ആവേശത്തോടെയാണ് ക്യൂവില്‍ നിന്ന ഈ പ്രഖ്യാപനം സ്വീകരിച്ചത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി