അര്‍ജന്റീന ആരാധകന്‍ സൗജന്യമായി നല്‍കിയ 1000 ബിരിയാണി വാങ്ങാന്‍ തിക്കിതിരക്കി ജനക്കൂട്ടം, നീണ്ട ക്യൂ, കൂടെ ഷാഫി പറമ്പിലും; ഒടുവില്‍ ട്വിസ്റ്റ്

ര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ സൗജന്യ ബിരിയാണി വിതരണം ചെയ്ത ഹോട്ടലിന്റെ മുന്നില്‍ നീണ്ട ക്യൂവും തിരക്കും. ആര്‍ജന്റീന വിജയിച്ചാല്‍ 1000 പേര്‍ക്കു സൗജന്യ ബിരിയാണി നല്‍കുമെന്ന് തൃശ്ശൂര്‍ പള്ളിമൂലയിലെ റോക്ക്ലാന്റ് ഹോട്ടല്‍ ഉടമ ഷിബു പൊറത്തൂര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്നു രാവിലെ തന്നെ ഷിബു വാഗ്ദാനം നടപ്പാക്കി. സൗജന്യ ബിരിയാണി വിതരണം അറിഞ്ഞ് ആയിരക്കണക്കിന് ആള്‍ക്കാരാണ് കടയിലും റോഡിലുമായി തടിച്ച് കൂടിയത്.

ബിരിയാണി ചെമ്പ് തുറന്നപ്പോള്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചരിത്രനേട്ടമെന്ന് ഷാഫിയുടെ പ്രതികരണം. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അര്‍ജന്റീന തോറ്റപ്പോഴും ടീമിനൊപ്പം നിലകൊണ്ടുവെന്ന് ഷാഫി പറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ഉള്‍പ്പെടെ കൂടെയുണ്ടായി. ഇന്നു രാവിലെ മുതല്‍ മെസിയുടെ ആരാധകര്‍ ക്യൂനിന്നാണ് ഭക്ഷണം ആസ്വദിച്ചത്.

പുലര്‍ച്ചെ മുതല്‍ ഇവിടെ ക്രമീകരണങ്ങള്‍ തുടങ്ങിയിരുന്നു. ലോകകപ്പില്‍ മെസി മുത്തമിട്ടതു തകര്‍ത്ത് ആഘോഷിക്കും. ഇതില്‍പരം എന്തു സന്തോഷമുണ്ടാകാനാണ് എന്നായിരുന്നു ഷിബുവിന്റെ പ്രതികരണം. ഹോട്ടലിനു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഉല്‍ക്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ പിന്നിട്ട് അവസാനനിമിഷമാണ് മെസി കപ്പ് നെഞ്ചോടുചേര്‍ക്കുമെന്ന് വ്യക്തമായത്. അതുവരെ ഷിബു മുള്‍മുനയില്‍. വിജയത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് സൗജന്യഭക്ഷണംനല്‍കുന്നത് ഇതാദ്യമായാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെന്‍സന്‍ ജോസ് കാക്കശേിയും കൂടെയുണ്ടായി.

ഷൂട്ടൗട്ടില്‍ അര്‍ജന്റീന വിജയിച്ചതോടെ ഷിബുവും കൂട്ടരും ബിരിയാണി ഒരുക്കങ്ങളിലേക്ക് കടന്നു. ആവേശപ്പോരാട്ടത്തില്‍ ആര്‍പ്പുവിളിച്ച് ശബ്ദം പോയ അവസ്ഥയിലാണ് ഷിബു. 280 കിലോ കോഴിയാണ് ആദ്യം 1000 പേര്‍ക്കുള്ള ചിക്കന്‍ബിരിയാണിയുണ്ടാക്കാന്‍ ഉപയോഗിച്ചത്. 150 കിലോയുടെ അരിയും. പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശി ബഷീര്‍, തൃശൂര്‍ കോലഴി ഗോപി എന്നിവരുടെ നേതൃത്വത്തില്‍ 40 പേരാണ് ബിരിയാണി തയാറാക്കിയത്. 1000 ബിരിയാണി സൗജന്യമായി നല്‍കിയിട്ടും ക്യൂവില്‍ നിന്നവര്‍ക്ക് ഭക്ഷണം കിട്ടിയില്ല. ഒടുവില്‍ ട്വിസ്റ്റായി വീണ്ടും ഷിബു പ്രഖ്യാപിച്ചു. 500 പേര്‍ക്ക് കൂടി സൗജന്യ ബിരിയാണി നല്‍കുമെന്ന്. ആവേശത്തോടെയാണ് ക്യൂവില്‍ നിന്ന ഈ പ്രഖ്യാപനം സ്വീകരിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു