ബാങ്ക് അക്കൗണ്ട് പരിശോധിക്കും; ബെന്നി ജോസഫ് അടക്കമുള്ളവരെ ചോദ്യം ചെയ്യും; ചാരിറ്റി തട്ടിപ്പില്‍ പിടിമുറുക്കി പൊലീസ്; ഒത്തുതീര്‍പ്പാക്കാന്‍ വിസ്മയ ന്യൂസ്

ചാരിറ്റി വീഡിയോ പ്രചരിപ്പിച്ച് നിരവധി പേരുടെ കൈയില്‍ നിന്ന് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ്. അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. വിസ്മയ ന്യൂസ് സംഘത്തിന്റെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇതില്‍ ജനപക്ഷം നേതാവ് ബെന്നി ജോസഫ് അടക്കം സാമൂഹിക മാധ്യമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ചോദ്യം ചെയ്യും.

അന്വേഷണം അന്തിമഘട്ടത്തിലാണ്. ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തന്‍കോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി വിസ്മയ ന്യൂസ് സംഘം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റും ബുദ്ധികേന്ദ്രങ്ങളുമുണ്ട്. വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്റെ ഭാര്യ രമ്യ എന്നിവരെ പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്തു. കൂടുതല്‍ ആള്‍ക്കാരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസാണ് ഈ തട്ടിപ്പ് സംഘത്തെ വെളിച്ചത്ത് കൊണ്ടുവന്നത്.

തട്ടിയെടുത്ത പണം ചോദിച്ചപ്പോള്‍ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാമെന്ന് വിസ്മയാ ന്യൂസ് സംഘം രോഗിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന ഷിജുവിന്റെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തത്. ഷിജുവിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് വന്ന പണം കൈപ്പറ്റിയതായി ഈ സംഘം പൊലീസിനോട് സമ്മതിച്ചു.

കൊല്ലത്തെ മറ്റൊരു രോഗിക്ക് കൈമാറാനാണ് പണം വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകാനാണ് പൊലീസ് നീക്കം. മറ്റൊരു പ്രതിയായ രജിത് കാര്യത്തിലിനെ ഉടന്‍ ചോദ്യം ചെയ്യും. അതിനിടെയാണ് കിട്ടിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ വീണ്ടും വാര്‍ത്ത ചെയ്യാം എന്നും അതില്‍ നിന്ന് കിട്ടുന്ന പണം നിങ്ങളെടുത്തോളൂ എന്നും രജിത്തും രജനീഷും അനീഷും അടങ്ങുന്നസംഘം ഷിജുവിനോടും സഹോദരിയോടും പറയുന്ന ഓഡിയോ പുറത്തുവന്നത്.

കിടപ്പുരോഗികളുടെ ദുരിതം ചിത്രീകരിച്ച് അക്കൗണ്ട് വഴി പണം വന്ന് തുടങ്ങുമ്പോഴാണ് ഇവരുടെ തട്ടിപ്പ് തുടങ്ങുന്നത്. പലരോടും കിട്ടുന്നതില്‍ പകുതി തരണം എന്ന് തുടക്കത്തില്‍ തന്നെ ആവശ്യപ്പെടുന്നുമുണ്ട്. കെട്ടിട്ടതിന്റെ മുകളില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലായ ഷിജുവിന്റെ വീഡിയോ ചിത്രീകരിക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ പതിമൂന്നിനാണ് വിസ്മയ ന്യൂസ് സംഘം എത്തിയത്. വീഡിയോ എടുക്കുന്നതിന് പതിനേഴായിരം രൂപ രണ്ട് തവണയായി പ്രതിഫലം വാങ്ങിയെന്ന് ഷിജുവിന്റെ സഹോദരി നേരത്തെ പറഞ്ഞിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായമായി രണ്ട് ലക്ഷത്തോളം രൂപയെത്തി. ഇതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു ഷിജുവിന്റെ കുടുംബത്തിന്റെ പരാതി.

അതേസമയം, പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം വിസ്മയ ന്യൂസ് സംഘം നടത്തുന്നുണ്ട്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കലയിലെ ഷിജുവിന്റെ വീട്ടിലെത്തിയ വിസ്മയ ന്യൂസ് പ്രവര്‍ത്തകര്‍ പണം തിരികെ നല്‍കി. ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപയാണ് തിരിച്ചു നല്‍കിയത്. പണം തിരികെ ലഭിച്ചതോടെ പരാതി പിന്‍വലിക്കാന്‍ ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസിനെ സമീപിച്ചു. എന്നാല്‍, കോടതിയെ സമീപിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ